Skip to main content

ഒരു മെലിഞ്ഞ കാറ്റില്‍...

ശബ്ദത്തിന്റെ പൊരുള്‍ തേടിഞാന്‍ വൃഥാ
താളത്തിന്റെ മിടിപ്പിലുംരാഗത്തിന്റെ മാറിലും തഴുകിത്തിരഞ്ഞു.
എവിടേയും പിടി തന്നില്ല ശബ്ദം,
കാണാസ്ഥായികളിലൊളിച്ചതല്ലാതെ.

ഉള്ളില്‍ മുഴങ്ങിയത്‌ കുറേകഥാശബ്ദരേഖകളായിരുന്നു.
പുറത്തറിയരുതാത്ത ഞാന്‍തന്നെ
എന്നോടു പറയാന്‍ മടിച്ചകഥകളുടെ മുഴക്കം.
പക്ഷെ എനിക്ക്‌ എല്ലാവരുടേതുമായിത്തീര്‍ന്ന
ശബ്ദത്തേയാണ്‌ അറിയേണ്ടിയിരുന്നത്‌.
എന്നെ ഭ്രമിപ്പിച്ച ത്രിസ്ഥായീ നാദങ്ങളെ.
ഓരോ ശബ്ദകണത്തേയും പിടികൂടാന്‍ഞാന്‍ ഉപാധികള്‍ തേടി -
ചൂണ്ടയും ഉഷ്‌ണമാപിനിയും കയ്യില്‍ കരുതി.

കാണാത്തിരയാണ്‌ ശബ്ദമെന്ന്‌ ശാസ്‌ത്രം;
വിറയലിന്‍ തേങ്ങലെന്ന്‌. ഞാനും കണ്ടു - വിറയ്‌ക്കുന്നത്‌.
സൃഷ്ടിയുടെ പ്രകമ്പനത്തില്‍നിന്ന്‌വിറയുടെ
പകര്‍ച്ചയാടുന്ന ശബ്ദത്തെ എനിക്ക്‌
നേരില്‍ കണ്ട്‌ കുശലം ചോദിക്കണമായിരുന്നു.
ശബ്ദക്കണ്ണുകളില്‍ നോക്കിനിര്‍ന്നിമേഷനാകണമായിരുന്നു.
ശബ്ദത്തോടൊപ്പം പുല്‍ത്തകിടിയില്‍,
ഉച്ചയുറങ്ങുന്ന രഹസ്യ അറയില്‍,
കടലോരപ്പൂഴിയില്‍, സിനിമാതിയേറ്ററില്‍...

വിറയേല്‍ക്കും പ്രതലത്തിന്‍ കഥയത്രെ
കാട്ടില്‍പതിക്കും മരത്തിന്‍ ശബ്ദം!
അറിവെന്നാലീ തത്ത്വമറിയലത്രെ.
ഒടുവിലീ തേടലിന്‍മൂര്‍ച്ഛനാസന്ധിയില്‍
ഞാന്‍ ശബ്ദത്തെ തടഞ്ഞുവെച്ചു.
അതു നിശ്ശബ്ദമായി നിന്നു,
എല്ലാം നിലച്ചപോലെ,
പറന്നകന്നാകാശമായി മാറിയപക്ഷിക്കൂട്ടത്തെപ്പോലെ
ഒരു മെലിഞ്ഞ കാറ്റില്‍ മറഞ്ഞു.
അപ്പോള്‍ ഞാനറിഞ്ഞു:
'മറഞ്ഞുപോക'യത്രെ ശബ്ദത്തിന്‍ തത്ത്വം.

(മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌. 2008 ഏപ്രില്‍ 27 - മെയ്‌ 3. പുസ്‌തകം 86. ലക്കം 8.)

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ