Skip to main content

Posts

Showing posts from June, 2019

രാഗത്തിന്റെ ആത്മകഥ

രാഗം സംഗീതത്തിന്റെ ഒരു ഒഴിവാക്കാനാവാത്ത ഘടകമല്ല.  രാഗം എന്ന സങ്കല്‍പ്പനം ഉണ്ടാകുന്നതിനു മുന്‍പും ഇന്ത്യയില്‍ സംഗീതം ഉണ്ടായിരുന്നു.  പാശ്ചാത്യസംഗീതത്തിലെ സ്‌കെയില്‍ എന്ന സങ്കല്‍പ്പനത്തോടു സാദൃശ്യമുള്ള 'ഗ്രാമ'വും അനുബന്ധങ്ങളായ 'മൂര്‍ച്ഛന', 'ജാതി' എന്നിവയുമായിരുന്നു അക്കാലത്തെ സംഗീതത്തിന്റെ ആന്തരരൂപങ്ങള്‍ എന്ന് സാംബമൂര്‍ത്തി പറയുന്നു (P. Sambamurti, Ragas of South Indian Music - Their Origin and Evolution, Music Academy Journal (1935-37).  ക്രിസ്തുവിനു മുന്‍പ് ഏകദേശം ഒന്നാം നൂറ്റാണ്ടുവരെ, ഭരതന്റെ കാലംവരെ, അങ്ങനെയായിരുന്നു.  നാട്യശാസ്ത്രത്തില്‍ രാഗം എന്ന പദം ഉപയോഗിച്ചുകാണുന്നുമില്ല.  ഭരതന്‍ പറയുന്നത് 'ജാതി'കളെക്കുറിച്ചാണ്.  'ജാതി'കള്‍ പൗരാണിക സംഗീതസങ്കല്‍പ്പനമായ 'ഗ്രാമ'ത്തില്‍നിന്നുണ്ടായതാണ്.   മതംഗന്റെ കാലത്താണ്, ഏകദേശം അഞ്ചാം നൂറ്റാണ്ടില്‍, ഇന്ത്യന്‍ സംഗീതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങുന്നത്.  മതംഗന്‍ രചിച്ച ബൃഹദ്ദേശി പൂര്‍ണ്ണമായി നമുക്ക് ലഭ്യമല്ല.  ലഭ്യമായ അധ്യായങ്ങള്‍ Trivandrum Sanskrit Series ല്‍ അച്ചടിച്ചിട്ടുണ്ട്.  മറ്റ

ഓര്‍മ്മകളുടെ സംഗീതമുറി

കോല്‍ഹാപൂരില്‍ ഏതാണ്ട് ഒന്‍പതാം നൂറ്റാണ്ടില്‍ പണിത ഒരു അമ്പലമുണ്ട്.  അതില്‍ രത്‌നക്കല്ലുകളില്‍ തീര്‍ത്ത മഹാലക്ഷ്മിയുടെ ബിംബവും ലക്ഷ്മിയുടെ രക്ഷയ്ക്കായി അടുത്ത് കല്ലില്‍ കൊത്തിയ ഒരു വീരസിംഹവുമുണ്ട്.  ചുറ്റും ആയിരം തൂണുകള്‍. ശാഹു മഹാരാജാവിന്റെ പഴയ കൊട്ടാരത്തിന് പിന്നില്‍ പഞ്ചഗംഗാനദിയുടെ തീരത്താണ് അമ്പലം.    രാവിലെ എട്ടുമണിയുടെ പ്രാര്‍ത്ഥനയ്ക്കു മുന്‍പ് പാട്ടുവേണം എന്നാണ് ചിട്ട.  കൊട്ടാരസംഗീതജ്ഞരുടെ കുടുംബത്തില്‍പ്പെട്ടവരാരെങ്കിലും തന്നെ വേണമെന്ന് രാജാവിന് നിര്‍ബന്ധമുണ്ടായിരുന്നു.  നാഥന്‍ ഖാനായിരുന്നു പാടിക്കൊണ്ടിരുന്നത്.  അദ്ദേഹം ബോംബേയ്ക്ക് പോയശേഷം അല്ലാദിയാ ഖാന്റെ ഏറ്റവും ഇളയ പുത്രനായ ഭുര്‍ജി ഖാന്‍ പാടാന്‍ നിയോഗിക്കപ്പെട്ടു.  എന്നും രാവിലെ അരമണിക്കൂര്‍ ഭുര്‍ജി ഖാന്‍ പാടി.  രാഗങ്ങളും രാഗിണികളും.  പക്ഷികളെക്കുറിച്ചും മഴയെക്കുറിച്ചും കൃഷ്ണന്‍ രാധയെ പ്രേമത്തിന്റെ വര്‍ണ്ണമഴയില്‍ കുളിപ്പിച്ചതിനെ കുറിച്ചും.  ലക്ഷ്മി സംപ്രീതയായി. ഭുര്‍ജി ഖാന്റെ ഗംഭീരമായ പാട്ടിനു ചുറ്റം ഭക്തര്‍ കൂടിയിരിക്കും.  കൂട്ടത്തില്‍ പാവാടയും ബ്ലൗസുമിട്ട് താടിക്ക് കൈ കൊടുത്തു ശ്രദ്ധിച്ചിരിക്കുന്ന ഒരു കൊച്ചു ബാലികയുണ്ടായി

ന്യായവൈശേഷികപരിചയം

'കണാദം പാണിനീയം ച സര്‍വ്വശാസ്‌ത്രോപകാരകം' (തര്‍ക്കവും വ്യാകരണവും എല്ലാ ശാസ്ത്രങ്ങള്‍ക്കും ഉപകാരപ്രദമാണ്) ഉറവിടങ്ങള്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കു (ബി.സി.ഇ. 2000) മുന്‍പ് വേദങ്ങള്‍ ഉണ്ടായിരുന്നു.  വേദങ്ങള്‍ പലതരം വിഷയങ്ങളെക്കുറിച്ച്് പ്രതിപാദിക്കുന്നുണ്ട്.  ദൈവങ്ങളോടുള്ള പ്രാര്‍ത്ഥന മുതല്‍ അഗ്നിയില്‍ ഹോമിക്കുന്നതിന്റെ നിയമങ്ങളും തന്ത്രവും സംഗീതവുംവരെ.  ഈ വിഷയങ്ങളിലെല്ലാം അന്തര്‍ലീനമായ ഒരു അടിയൊഴുക്കെന്നപോലെ ഒരു അന്വേഷണം കടന്നുപോകുന്നുണ്ട്.  ആനുഭവികലോകത്തിന്റെ വൈവിധ്യങ്ങളുടെ ആധാരമായ ഒരു സത്തിനു (ഏകം സത്്) നേരേയുള്ള അന്വേഷണം.  അതോടൊപ്പം സര്‍വ്വപദാര്‍ത്ഥങ്ങളുടേയും ഉത്ഭവം സത്തില്‍നിന്നാണോ ശൂന്യതയില്‍ നിന്നാണോ എന്നുള്ള അന്വേഷണവും.  വേദത്തില്‍ മുന്‍കൂര്‍ രൂപപ്പെട്ട സങ്കല്‍പ്പങ്ങളുണ്ട്.  ഋത (സത്യം അല്ലെങ്കില്‍ ധാര്‍മ്മികക്രമം), കര്‍മ്മം, മരണാനന്തര ജീവിതം എന്നീ സങ്കല്‍പ്പങ്ങള്‍. എന്തിന്റേയും നിര്‍മ്മാണ ഘടകങ്ങളായി വിഭാവനം ചെയ്യപ്പെടുന്ന സത്ത്വ, രജസ്, തമസ് എന്ന ത്രിഗുണങ്ങളുടെ ആദി സങ്കല്‍പ്പനങ്ങളുമുണ്ട്.  വേദകാലഘട്ടത്തിനുശേഷം ഏകദേശം ആയിരം കൊല്ലങ്ങള്‍ കഴിഞ്ഞാണ് ഉപനഷത്തുകള്‍ രചിക്കപ്പെടുന്നത്