Skip to main content

Posts

Showing posts from October, 2019

കബാബിന്റെ മണമുള്ള സ്വരങ്ങള്‍

പഞ്ചാബില്‍നിന്നും കണ്ടെടുത്ത ഒരു അപൂര്‍വ്വ സൃഷ്ടിയായിരുന്നു ബഡേ ഗുലാം അലി ഖാന്‍.  വരണ്ടൊഴുകിക്കൊണ്ടിരുന്ന പാട്യാല ഖരാനയുടെ വൈകി വന്ന വസന്തംപോലെ.  അവിഭക്ത ഇന്ത്യലെ ശ്രോതാക്കളെ ആ വസന്തത്തിന്റെ ഇടിമുഴക്കം ഞെട്ടിച്ചിരുന്ന കാലം.   അന്ന് ദില്ലിയില്‍ സംഗീതോത്സവത്തിലും മറ്റും പങ്കെടുക്കാന്‍ വരുന്ന സംഗീതജ്ഞര്‍ക്ക് ആതിഥ്യം നല്‍കി പരിചരിക്കുന്നതില്‍ ഭ്രമമുള്ളവരുണ്ടായിരുന്നു.  ഒരിക്കല്‍ ഒരു സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ വന്ന ബഡേ ഗുലാം അലി ഖാന് സംഘാടകയായ നിര്‍മലാ ജോഷിയുടെ വീട്ടിലാണ് താമസം തയ്യാറാക്കിയിരുന്നത്.  സംഘാടക തിരക്കിലായതുകൊണ്ട് സത്കരിക്കാനുളള ചുമതല ഷീലയുടേതായി.  ഷീല ധറിന് അന്ന് പതിനാറ് വയസ്സ്.  പുറംലോകത്തിലേയ്ക്കും സംഗീതവേദികളിലേയ്ക്കും ചുവടുവെയ്ക്കാന്‍ ഒരുങ്ങിനിന്ന സമയം.  'റെയില്‍വേ സ്റ്റേഷനില്‍നിന്ന് കാറില്‍ വരുന്ന അദ്ദേഹത്തെ വീട്ടില്‍ കയറുമ്പോള്‍ ആദരവോടെ സ്വീകരിക്കുകയും കുളി കഴിഞ്ഞ് നിര്‍മലാജി തയ്യാറാക്കിയ ഭക്ഷണം കഴിച്ച് ഒരുങ്ങുന്നതുവരെ കാത്തിരിക്കുകയും കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന്റെ മൈതാനംവരെ, കച്ചേരിയ്‌ക്കൊരുക്കിയ വേദി വരെ, അദ്ദേഹത്തിന് കാറില്‍ അകമ്പടി സേവിക്കാനുമായിരുന്നു

ഒരു ബെല്‍ജിയന്‍ വാദ്യത്തിന്റെ ദ്രാവിഡ ഭാവം

ഏകദേശം ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലാണ് പാശ്ചാത്യ ജാസ്സ് സംഗീതം ഇന്ത്യയില്‍ പ്രചരിച്ചുതുടങ്ങിയത്.  അക്കാലത്ത് മുംബൈയിലും കൊല്‍ക്കത്തയിലുമൊക്കെ ആഫ്രിക്കന്‍-ആമേരിക്കക്കാര്‍ ജാസ്സ് അവതരിപ്പിക്കാറുണ്ടായിരുന്നു.  വിദേശ രാജ്യങ്ങളിലേയ്ക്ക് ആനന്ദയാത്രകള്‍ നടത്തിയിരുന്ന ഇന്ത്യന്‍ രാജാക്കന്മാര്‍ ജാസ്സ് സംഗീതം കേട്ട് ഭ്രമിക്കാന്‍ തുടങ്ങിയിരുന്നു.  നാട്ടില്‍ തിരിച്ചെത്തിയ രാജാക്കന്മാര്‍ അവരുടെ സദസ്സുകളിലേയ്ക്ക് ജാസ്സ് സംഗീതത്തെ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു.  അങ്ങനെയിരിക്കെ, മൈസൂര്‍ കൊട്ടാരം വക ബാന്‍ഡ് സെറ്റ് അവതരിപ്പിച്ച സംഗീതപരിപാടി കേള്‍ക്കാനിടയായ ഒരു ബാലനെ സാക്‌സോഫോണിന്റെ നാദം വല്ലാതെ ബാധിച്ചു.  അവന്‍ ഉപകരണത്തിന്റെ പേര് ചോദിച്ചറിഞ്ഞു.  നാഗസ്വരം പഠിക്കുന്നുണ്ടായിരുന്ന ആ കുട്ടിയ്ക്ക് ഇനി മുതല്‍ സാക്‌സോഫോണ്‍ മതി എന്നായി.  കുട്ടിയുടെ വാശിക്ക് വഴങ്ങി നാഗസ്വരവിദ്വാനായ അച്ഛന്‍, താനിയപ്പ, ഒരു സാക്‌സോഫോണ്‍ വാങ്ങിക്കൊടുത്തു. ആ കുട്ടിയാണ് ലോകപ്രശസ്തനായിത്തീര്‍ന്ന സാക്‌സോഫോണിസ്റ്റ് കദ്രി ഗോപാല്‍നാഥ്.  ഒരു സാധാരണ സംഗീതജ്ഞനെപ്പോലെ വളര്‍ന്ന കദ്രി മംഗലാപുരത്തും പരിസരങ്ങളിലും സാക്‌സോഫോണ്‍ കച്ചേരി

വരയിലെഴുതിയ കവിത

മോഹനന്റെ രേഖാചിത്രങ്ങള്‍ ഒന്നിനേയും കുറിച്ചല്ല.  സങ്കല്‍പ്പനങ്ങളുടെ സഹായമില്ലാത നേരിട്ട് സംവേദനം ചെയ്യപ്പെടുന്നവയാണ് അവ.  ആ രേഖകളെ നോക്കുമ്പോള്‍ നാം അനുഭവിക്കുന്നത് ആ രേഖകള്‍ നോക്കുന്ന ലോകത്തെയാണ്.  നമ്മുടെ നോട്ടം രേഖകളുടെ ചക്രവാളങ്ങളോളം ചെല്ലണം, കാഴ്ച വാചാലമായിത്തുടങ്ങാന്‍.  ചിത്രങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന നോട്ടങ്ങളിലല്ല അവ തെളിയുക.  പകരം മനുഷ്യരുടെ മുഖത്തു നോക്കുന്നതുപോലെ വേണം നോക്കാന്‍.  അഭിസംബോധനയിലൂടെയാണ് ഈ ചിത്രങ്ങള്‍ സംസാരിക്കാന്‍ തുടങ്ങുക.  പണ്ട് ഒരു സ്വപ്‌നത്തിനു പിന്നാലെ ഇറങ്ങിപ്പോയപ്പോള്‍ കണ്ട കാഴ്ചകളാണ് ഇപ്പോഴും പറഞ്ഞു തീരാതിരിക്കുന്നത്.  പഴംകഥയല്ല.  പഴയ കാഴ്ചകളിലേയ്ക്കുള്ള പുതിയ നോട്ടങ്ങളുടെ കാഴ്ച.  ഓരോ പുതിയ കാഴ്ചയിലും പഴയതിന്റെ ചുരുണ്ടും വിടര്‍ന്നും നീണ്ടുവരുന്ന മുഖങ്ങളുണ്ട്.  ഓരോ പഴയ കാഴ്ചയിലും കോര്‍ത്തുപിടിക്കുന്ന വിരലുകളുണ്ടെന്ന് പുതിയ വരകള്‍ തൊട്ടുകാണിക്കുന്നു.    കടലിലൂടെ കപ്പല്‍ കയറിപ്പോകുന്ന ശാഖകള്‍ അറ്റെങ്കിലും പൂവിട്ടു നില്‍ക്കുന്ന മരം, കൈ ഉയര്‍ത്തി നില്‍ക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ കാഴ്ചയില്‍ കൂമ്പിട്ട ചെടിക്കൂട്ടങ്ങള്‍, സുന്ദരിയുടെ ചേല കാറ്റില്‍ പറന്ന