Skip to main content

Posts

Showing posts from November, 2018

സ്വരാന്തര സ്പര്‍ശം

ബ്രിട്ടീഷ് അധിനിവേശം കൊടുമ്പിരികൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യന്‍ സംഗീതങ്ങള്‍ ഒരു എതിര്‍പക്ഷത്തിനെതിരെ ഐക്യപ്പെട്ടത്.  അതുവരെ അവ വ്യത്യസ്തമായ നിരവധി സംഗീതങ്ങളായി സ്വച്ഛന്ദം വിഹരിക്കുകയായിരുന്നു.  ഹിന്ദുസ്ഥാനി എന്നോ കര്‍ണ്ണാടിക് എന്നോ പേരു വീണ് വേര്‍തിരിക്കപ്പെടാതെ, വൈവിധ്യങ്ങളോടെ.  ഐക്യപ്പെടലില്‍ പരിഷ്‌കാരമേന്മയുള്ളതുപോലെതന്നെ മറ്റൊന്നായിത്തീരലില്‍ ന്യൂനീകരണദോഷവുമുണ്ട്.  പല സംഗീതങ്ങളും ചില മുഖ്യസംഗീതങ്ങളുടെ ഉപവിഭാഗങ്ങളായി.  മറ്റൊന്നില്‍ ലയിച്ചവ ചരിത്രാവശിഷ്ടങ്ങള്‍പോലുമില്ലാതെ സ്വയം മാഞ്ഞുപോയി.     ഇന്ത്യന്‍ സംഗീതങ്ങളെ ബ്രീട്ടീഷുകാര്‍ പാശ്ചാത്യ സ്വരരേഖകളിലേയ്ക്ക് (notation) പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യന്‍ സംഗീതജ്ഞരില്‍ പലര്‍ക്കും അത്ഭുതം വിട്ടുമാറിയില്ല.  പാട്ടുകാര്‍ ഭാവനാവിലാസത്തില്‍ പാടുന്ന പാട്ടിനെ, തത്സമയം ഈണമുണ്ടാക്കാനുള്ള ഗൃഹപാഠങ്ങള്‍ അഭ്യസിക്കുന്നതിന്റെ ഫലമാണെങ്കിലും, എങ്ങനെ നിശ്ചലമായ സ്വരരേഖയില്‍ പകര്‍ത്തി സൂക്ഷിക്കാനാവും?!  പാശ്ചാത്യ സംഗീതത്തിന്റെ കണ്ണുകളിലൂടെ ഇന്ത്യന്‍ സംഗീതങ്ങളെ നോക്കിയതുതന്നെ ഇവിടുത്തെ പാട്ടുകാര്‍ക്ക് പിടിച്ചില്ല. ഈ സന്ദര്‍ഭത്തിലാണ് ഇന്ത്യന്‍ സംഗീതജ്ഞര്‍

ഉയരങ്ങളിലെ ഏകാന്തത

'കുറച്ചു കൊല്ലങ്ങള്‍ക്കു മുന്‍പ് നീ (സ്വപന്‍) എന്നെ കാണാന്‍ വരുകയും സംസാരിക്കുയും ചെയ്തപ്പോള്‍, എനിക്കറിയില്ലായിരുന്നു എന്നെ കുറിച്ച് ഒരു പുസ്തം എഴുതുന്ന കാര്യം നീ ഗൗരവമായെടുത്തിട്ടുണ്ടെന്ന്.  സത്യം പറയുകയാണെങ്കില്‍ എന്നെ കുറിച്ച് എന്തെങ്കിലും വിശേഷമായി എഴുതാനുണ്ടെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല.  എന്നെ കൂടാതെ പലരുടേയും ഗുരുവും എന്റെ അച്ഛനുമായ ബാബയുടെ (അല്ലാവുദ്ദീന്‍ ഖാന്‍) കീഴില്‍ പഠിച്ച ഒരു എളിയ സംഗീതവിദ്യാര്‍ത്ഥിയായാണ് ഞാന്‍ എന്നെ സ്വയം കാണുന്നത്' (Swapan Kumar Bondyopadhyay, An Unheard Melody - Annapurna Devi, Forward, Roli Books, New Delhi, 2005). മെയ്ഹര്‍.  മദ്ധ്യപ്രദേശിലെ ഒരു ടൗണ്‍. അന്നപൂര്‍ണ്ണാദേവിയുടെ ജന്മനാട്.   രാമയണത്തില്‍ പറയുന്ന തമസ് നദി ഈ വഴി ഒഴുകിയിരുന്നു.  പുഴയോരത്ത് മാവും ചന്ദനമരങ്ങളും ഇടതൂര്‍ന്ന വളര്‍ന്ന കാടുണ്ടായിരുന്നു.  അന്ന് അവിടെമാകെ മുഴങ്ങിയിരുന്നത് അന്നപൂര്‍ണ്ണയുടെ അച്ഛന്‍ ബാബാ അല്ലാവുദ്ദീന്‍ ഖാന്റെ സംഗീതമായിരുന്നു.     രാംപൂര്‍ യാത്ര കഴിഞ്ഞ് അല്ലാവുദ്ദീന്‍ ഖാന്‍ തിരിച്ചുവരുന്ന വഴി ബ്രിജ്‌നാഥ് സിങ് മഹാരാജാവ് പറഞ്ഞു, 'ഉസ്താദ് ബാബയ്ക്ക് ഒരു

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ