Skip to main content

Posts

Showing posts from July, 2019

രാഗത്തിന്റെ വേരുകള്‍

സാമൂഹികജീവിതം സംസ്‌കാരങ്ങളെയുണ്ടാക്കി.  ഭൂപ്രദേശങ്ങളുടെ കിടപ്പു മുതല്‍ നിരവധി സ്വാധീനഘടകങ്ങള്‍ സംസ്‌കാരങ്ങളെ വ്യത്യാസപ്പെടുത്തി.  പരസ്പരം കെട്ടുപിണഞ്ഞ സംസ്‌കാരങ്ങളിലെ ചില പൊതുധാരകള്‍ കാലങ്ങളിലൂടെ സഞ്ചരിച്ച് ഇവിടെ, ഇന്നിലൂടെയും, ഒഴുകുന്നുണ്ട്.  ഇന്ത്യന്‍ സംഗീതത്തില്‍ അങ്ങനെ ഒഴുകി വന്ന രൂപങ്ങളുണ്ട്.  ഇറാന്‍, ഇന്ത്യ, അറേബ്യ എന്നീ ഭൂപ്രദേശങ്ങളിലെ സംസ്‌കാരങ്ങളില്‍ ഉണ്ടായിവന്ന പൊതു സംഗീതമേഖലയില്‍നിന്ന് ഉത്ഭവിച്ചൊഴുകിയെത്തിയത്.  ചരിത്രത്തിന്റെ ഈ പ്രവാഹത്തില്‍ ഇന്ത്യന്‍ സംഗീതത്തിന്റെ നോട്ടം പതിഞ്ഞത് ഇന്ത്യ-അറബി പാരസ്പര്യത്തേക്കാള്‍ ഇന്ത്യ-ഇറാന്‍ ഭാവസ്രോതസ്സുകളിലേയ്ക്കാണ്, പ്രത്യേകിച്ച് മദ്ധ്യകാലഘട്ടത്തിനു ശേഷം.   ഇസ്ലാമിനു മുന്‍പുള്ള അറബികളുമായി ഇന്ത്യയ്ക്ക് കച്ചവട ബന്ധങ്ങളുണ്ടായിരുന്നു.  കച്ചവടക്കാര്‍ക്ക് തീര്‍ച്ചയായും സംഗീതമുണ്ടായിരുന്നു.  പ്രാകൃതമായ ഉപകരണവാദ്യങ്ങള്‍, അനുഷ്ഠാനഗാനങ്ങള്‍, ബെഡോയിന്‍ എന്ന അറേബ്യന്‍ നാടോടികള്‍ പാടുന്ന മരുഭൂമിയിലെ യാത്രാഗാനങ്ങള്‍, സ്ത്രീ അടിമ ഗായികമാര്‍, ഹ്യൂഡാ എന്നറിയപ്പെടുന്ന ഒട്ടക-സാരഥി പാട്ടുകള്‍, തന്ത്രീവാദ്യങ്ങള്‍, നാദബദ്ധമല്ലാത്ത താളവാദ്യം എന്നിവ അറേബ്യന്

ഗായികയിലെ വ്യക്തിയും സമൂഹവും

കുട്ടികളുടെ വികൃതി നിഷ്‌കളങ്കതകൊണ്ട് ആകര്‍ഷകമാണ്.  മുതിര്‍ന്ന ഒരാള്‍ അഹങ്കരിക്കുന്നതും ക്ഷോഭിക്കുന്നതും വികൃതിപോലെ ആകര്‍ഷകമല്ല.  പക്ഷെ ചില സന്ദര്‍ഭങ്ങളിലെങ്കിലും നാം അത്തരം ചിലരോടൊപ്പം നിന്നുപോകും.  അവയുടെ വേര് വേദനയില്‍ ആണ്ടുകിടക്കുന്നതാണെങ്കില്‍.  മാനംകെടുത്തുന്നവര്‍ക്കു നേരേയുള്ള നിര്‍ദ്ദോഷമായ കലാപമാണെങ്കില്‍.  കേസര്‍ബായീ കേര്‍കര്‍ എന്ന അതിഗംഭീര ഗായികയുടെ പരുഷമായ പെരുമാറ്റവും ചീത്തവിളിയും പിടിവാശിയും ഭ്രാന്തും മനുഷ്യത്വത്തിന്റെ പ്രഖ്യാപനങ്ങളായിരുന്നു.  ലോകപ്രശസ്ത ഗായികയായിട്ടും ദേവദാസിയായതുകൊണ്ടുമാത്രം മുഖ്യധാരാ സമൂഹം കല്‍പ്പിച്ച ഭ്രഷ്ടിനെതിരെ അവര്‍ ആക്രോശിച്ചെങ്കില്‍ അത് ന്യായമായ പ്രതികരണംതന്നെ.    ശിവാജി പാര്‍ക്കിലെ തന്റെ മൂന്നു നിലയുള്ള ബംഗ്ലാവിനു ചുറ്റും സൂക്ഷ്മശ്രദ്ധയോടെ നട്ടു വളര്‍ത്തിയ ചെടികളില്‍നിന്ന് ആരെങ്കിലും പൂ മോഷ്ടിക്കാന്‍ വന്നാല്‍ അവരുടെ തലയിലേയ്ക്ക് കേസര്‍ ഒന്നാം നിലയില്‍നിന്ന് ഒരു കുടം വെള്ളം മറിയ്ക്കും.  വളര്‍ത്തുന്നവര്‍ താലോലിച്ചുകൊണ്ട് പൂ പറിക്കുമ്പോള്‍ മോഷ്ടിക്കുന്നവര്‍ ചെടിയെ നശിപ്പിച്ചുകൊണ്ടാണ് പൂ പറിക്കുക.  ഇതേ കാരണംകൊണ്ടുതന്നെയായിരുന്നു കേസര്‍ തന്റെ പാട്ട്