Skip to main content

Posts

Showing posts from April, 2022

നഷ്ടത്തിന്റെ സാമൂഹികത

എവിടെയൊക്കെയാണ്‌ ശംഭുവിനൊപ്പം ഉണ്ടായിരുന്നത്‌, ഇരുന്നത്‌, നടന്നത്‌: ഇടം, മണം, രുചി, ലഹരി, വാക്ക്‌, സിനിമ.... അന്ന്‌, അടിയന്തരാവസ്ഥയെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ ഞാന്‍ നിന്റെ കണ്ണിലൂടെ പുറത്തേയ്‌ക്ക്‌ നോക്കി. പിന്നെപ്പോഴോ ഞാന്‍ ഭാവിയെ നോക്കി ഭയപ്പെട്ടപ്പോള്‍ നീ എന്റെ കണ്ണിലൂടെ പുറത്തേയ്‌ക്ക്‌ നോക്കി. നീ എന്തു കണ്ടെന്ന്‌ ഞാന്‍ കണ്ടതേയില്ല... ***** ****** ***** **** ***** ഒരു സുഹൃത്തിനെ നഷ്ടപ്പെടുമ്പോള്‍ എങ്ങനെയാണ്‌ ആ നഷ്ടത്തെ മനസ്സിലാക്കുക? ശംഭുവിനെ നഷ്ടപ്പെടുമ്പോള്‍ എന്താണ്‌ നഷ്ടമാവുന്നത്‌? നഷ്ടത്തിന്‌ ശേഷം എന്ത്‌? ശംഭുവിനെ നമുക്ക്‌ നഷ്ടപ്പെട്ടിട്ടുണ്ടെങ്കല്‍ തീര്‍ച്ചയായും നാം ശംഭുവിനെ സ്‌നേഹിച്ചിരിക്കണം. സ്‌നേഹിക്കുന്നവരെ നഷ്ടപ്പെടുമ്പോള്‍ ഔപചാരികമായി ദുഃഖം ആചരിച്ച്‌ നഷ്ടത്തെ മറന്ന്‌ നേട്ടങ്ങള്‍ക്ക്‌ നേരെ തിരിഞ്ഞു നടക്കാനും കഴിയില്ല. ഈ നഷ്ടബോധം തീര്‍ച്ചയായും മറക്കാനാവാത്തതാണ്‌. നഷ്ടംതന്നെ നഷ്ടമാകുന്നതുവരെ. നഷ്ടപ്പെട്ട ഒരു സുഹൃത്തിനെക്കുറിച്ചുള്ള ദുഃഖസ്‌മരണ ഒറ്റ നോട്ടത്തില്‍ വൈയക്തികമാണ്‌. ചൂഴ്‌ന്ന്‌ നോക്കുമ്പോള്‍ ആ വൈയക്തികത സാമൂഹികവുമാണ്‌. ഒരു സുഹൃത്തിനെ നഷ്ടപ്പെടുമ്പോള്‍ നമ്മുടെ സ്വത്വത്

നിലനില്‍പ്പിന്റെ സന്ധ്യകള്‍

അവസാന കാലം വരെ അച്ഛന്‍ ആരോഗ്യവാനായിരുന്നു. ആസ്‌തമ വരും പോകും. ആരുടേയോ ദുരിതം പങ്കിടുന്നതുപോലെ അച്ഛന്‍ ആസ്‌തമയെ സഹിക്കും. ഒരു അസുഖമായിട്ടല്ല അച്ഛന്‍ അതിനെ അനുഭവിച്ചത്‌. അവഗണിച്ചിട്ടും കയറിവന്ന്‌ ബുദ്ധിമുട്ടിയ്‌ക്കുന്ന നിസ്സാരനായ ഒരു ശല്യക്കാരനായിരുന്നു ആസ്‌തമ. അച്ഛനെ അസുഖബാധിതനായി കാണുന്നത്‌ ഏതാണ്ട്‌ 1995 കാലത്താണെന്നാണ്‌ ഓര്‍മ്മ. എഴുപത്തൊന്നു വയസ്സില്‍. എ. കെ. കൃഷ്‌ണപ്പിഷാരോടി ഒരു സംസ്‌കൃത പണ്ഡിതനായിരുന്നു. കെ. പി. നാരായണ പിഷാരോടിയുടെ ഗുരുകുല ശിഷ്യന്‍. കുട്ടികൃഷ്‌ണ മാരാരുള്ള കാലത്ത്‌ മാതൃഭൂമിയില്‍ ചേര്‍ന്നതാണ്‌. ഉദ്യോഗത്തിനുള്ള അപേക്ഷ സംസ്‌കൃതത്തിലായിരുന്നു എഴുതിയത്‌. കുട്ടികൃഷ്‌ണമാരാര്‍ വരാന്‍ പറഞ്ഞു. പിന്നീട്‌ അസിസ്റ്റന്‍ഡ്‌ എഡിറ്ററായി വിരമിച്ചു. പുകവലിച്ചിരുന്നു. കുറേക്കാലം. പുറത്തിറങ്ങിയാല്‍ കത്തിക്കും. ഒന്നില്‍നിന്ന്‌്‌ മറ്റൊന്ന്‌ കത്തിച്ചുകൊണ്ടിരിക്കും. ബസ്സിലും ഓഫീസിലും. എനിക്കും ആശാലതയ്‌ക്കും, അനിയത്തി, ആ പുകയുടെ മണം ഇഷ്ടമായിരുന്നു. അന്ന്‌ സിഗരറ്റിന്‌ ഇന്നത്തെപ്പോലെ ചീത്ത പ്രതിഛായ ഇല്ലായിരുന്നു. അച്ഛന്‍ സിഗരറ്റ്‌ വലിക്കുന്നത്‌ കാണാന്‍ നല്ല ഭംഗിയായിരുന്നു. ഗൗരവം കൂടും. വീടിന്റെ