Skip to main content

Posts

Showing posts from 2021

ആര്‍ക്കാണ് വാര്‍ദ്ധക്യം

 ജരാനരയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അത് മറ്റാര്‍ക്കോ പറ്റുന്ന അപകടമായാണ് കുട്ടിക്കാലത്ത് തോന്നിയിട്ടുണ്ടാവുക.  വര്‍ഷങ്ങള്‍ കഴിഞ്ഞ്, അവിശ്വസനീയമായാണ് നമ്മെ പ്രായം ബാധിക്കുക.  പ്രായമാവല്‍ ഒരു അവസ്ഥയല്ല,  സംഭവങ്ങളുടെ ഒരു ശൃംഖലയാണ്.  പെട്ടെന്ന് അട്ടിമറിയുന്നതുപോലെയുള്ള രൂപാന്തരപ്പെടലുകള്‍.  പുറത്തുനിന്നു നോക്കുമ്പോള്‍ പ്രായമാവുന്നത് ക്രമത്തില്‍ പതുക്കെയാണ്.  വാസ്തവവും അതുതന്നെയാവാം.  അനുഭവിക്കുന്ന ആള്‍ക്ക് പ്രായം ബാധിക്കല്‍ പെട്ടെന്നാണ്.  65 വയസ്സാകുമ്പോള്‍ 45 വയസ്സായതിനേക്കാള്‍ 20 വയസ്സ് കൂടുകയല്ല, കാര്യങ്ങള്‍ അപ്രതീക്ഷിതമായി മാറുകയാണ്.     നമ്മള്‍ ഓരോരുത്തരും പല വ്യക്തികളുടെ കൂട്ടത്തില്‍ പെടുന്ന ഒരു വെറും വ്യക്തിയല്ല.  സ്വന്തം കഥയും ചരിത്രവുമുള്ള, മനുഷ്യന്റേതായ പ്രത്യേകതകളുള്ള, വ്യക്തിയാണ്.  ആ വ്യക്തിയുടെ ജീവിച്ചിരിക്കല്‍ എന്ന ബോധ്യത്തെ ആകെ ബാധിക്കുന്ന മാറ്റമാണ് വാര്‍ദ്ധക്യം.  ജീവിക്കലിനകത്തെ ഒരു സ്ഥിതിവിശേഷത്തില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു സ്ഥിതിവിശേഷത്തിലേയ്ക്കുള്ള രൂപാന്തരപ്പെടല്‍.  അതുകൊണ്ടുതന്നെ വയസ്സാവുക എന്ന പ്രതിഭാസത്തെ ലഘൂകരണത്തിന്റെ പോരായ്മകളോടെയല്ലാതെ ജീവശാസ്ത്രത്ത

ശബ്ദത്തിന്റെ ഉള്‍ക്കടല്‍

മാസ്‌റ്റേഴ്‌സിന്റെ സിനിമള്‍ കണ്ടും പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചും കെ.ജി.ജോര്‍ജ് സിനിമയെ ഉപാസിച്ചിരുന്ന കാലം.  അക്കാലത്ത് മലയാളസിനിമ സ്വരൂപവും സ്വഭാവവും ആര്‍ജിച്ചു കഴിഞ്ഞിരുന്നു.  ജോര്‍ജിന് മുന്‍പില്‍ രണ്ടു വഴികളായിരുന്നു.  ഇഷ്ടവും പരിചയവും ഉള്ള, അതുവരെ പഠിച്ച, ദൃശ്യഭാഷയില്‍ സിനിമ എടുക്കുക.  അല്ലെങ്കില്‍ മലയാള സിനിമയുടെ തനതായ രീതിയോട് പൊരുത്തപ്പെടുക.  ഉത്തരമുള്ള ചോദ്യങ്ങളില്ല.  എവിടേയ്ക്ക് തുറക്കുമെന്നറിയാത്ത കുറേ വാതിലുകള്‍ മാത്രം.  അവസാനം അദ്ദേഹം രണ്ടു രീതിയിലും സിനിമയെടുത്തു.  തനി മലയാള സിനിമകള്‍ മുതല്‍ പരീക്ഷണ സിനിമകള്‍ വരെ.  തരമേതായാലും കെ.ജി.ജോര്‍ജ് എന്ന സംവിധായകന്റെ കര്‍ത്തൃമുദ്ര അവയിലെല്ലാം പതിഞ്ഞു.    ഫിലിം ഇന്‍സ്റ്റ്യൂട്ടിലെ പാഠമനുസരിച്ച് സിനിമയില്‍ സംഗീതം അനിവാര്യമല്ല.  സംഗീതം ഒരു ദൃശ്യമല്ലല്ലോ.  സിനിമയില്‍ പാട്ട് ഇഷ്ടമല്ല എന്ന തുറന്നു പറച്ചില്‍ 'ഫ്‌ളാഷ്ബാക്ക്, എന്റേയും സിനിമയുടേയും' എന്ന അദ്ദേഹത്തിന്റെ ആത്മകഥയില്‍ കാണാം.  പക്ഷെ അക്കാലത്തെ സിനിമകളിലെല്ലാം ധാരാളം പാട്ടുകളുണ്ടായിരുന്നു.  നല്ല പാട്ടുകളുള്ളതുകൊണ്ട് മാത്രം സിനിമകള്‍ പ്രേക്ഷകപ്രീതി നേടിയിട്ടുണ്