Skip to main content

Posts

Showing posts from March, 2020

കോഴിക്കോട്ടെ യൂറോപ്യന്‍ സായാഹ്നങ്ങള്‍

കോഴിക്കോട്ടുകാര്‍ക്ക് പല വൈകുന്നേരങ്ങളിലും പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതം കേള്‍ക്കാന്‍ സാധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.  ലാന്‍സലറ്റ് തോമസ് എന്ന പിയാനിസ്റ്റ് ഊര്‍ജസ്വലനായി ജീവിച്ചിരുന്ന കാലം.  ഇന്ത്യ സന്ദര്‍ശിക്കുന്ന പല പ്രഗത്ഭ പാശ്ചാത്യ സംഗീതജ്ഞരും അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചെത്തിയിരുന്നു.  ഓരോ വരവും ഓരോ യൂറോപ്യന്‍ സംഗീതസായാഹ്നമായി മാറി.  മലബാര്‍ കൃസ്ത്യന്‍ കോളേജ് വക ജര്‍മ്മന്‍ ബംഗ്ലാവിലായിരുന്നു പ്രഫസര്‍ ലാന്‍സലറ്റ് താമസിച്ചിരുന്നത്.  ചെയ്മ്പര്‍ മ്യൂസിക്കിനും സോളോയ്ക്കും യോജിച്ച വിശാലമായ ഒരു ഹാളുണ്ട് അവിടെ.  സംഗീതപരിപാടിയില്ലാത്തപ്പോള്‍ ആ ഹാള്‍ ഭക്ഷണമുറിയും അതിഥി മുറിയുമാണ്.  വിദ്യാര്‍ത്ഥികളെ അദ്ദേഹം പിയാനോ പഠിപ്പിച്ചിരുന്നതും ആ ഹാളില്‍വെച്ചായിരുന്നു.  പഠിക്കുന്ന കാര്യത്തില്‍ നീക്കുപോക്കുകള്‍ അനുവദിച്ചിരുന്നില്ല.  വൈകാതെ മിക്കവാറും കുട്ടികളും പഠനം നിര്‍ത്തിയത് സ്വാഭാവികം.    ബംഗ്ലാവിനെ ചുറ്റി വരാന്തയും അതിനെ ചുറ്റി പൂന്തോപ്പും.  ടാറിട്ട നേരിയ പാത പൊതുവഴിയിലേയ്ക്കുള്ള കവാടംവരെ മരങ്ങളുടെ തണല്‍പറ്റി പോകുന്നുണ്ട്.  പാശ്ചാത്യമായ അന്തരീക്ഷം.  ആദ്യമായി കാണാന്‍ വന്നവരിലാരോ തൂപ്പുകാരനോ

ഹാര്‍മോണിയത്തെ ഇഷ്ടമല്ലേ?

പകല്‍ മുഴുവന്‍ അദ്ധ്വാനിച്ചശേഷം കുളികഴിഞ്ഞ് കവലയിലേയ്ക്ക് ഇറങ്ങി.  വായനശാലവരെ ഒന്നു പോണം. തട്ടിന്‍പുറത്തെ ചെറിയ മുറി.  അവിടെ പെട്ടിയും തബലയും പഴയ സിനിമാഗാനങ്ങളുമായി ഒരു വൈനേരം. ഒരു കാലത്ത് നാട്ടിന്‍പുറങ്ങളില്‍ സാധാരക്കാരുടെ ജീവിതത്തിന്റെ നിത്യചിത്രമായിരുന്നു ഇത്.  എവിടെയെങ്കിലും നാട്ടിന്‍പുറവും സാധാരണ ജീവിതവുമുണ്ടെങ്കില്‍ ഇപ്പോഴും.  വലിയ വിലകൊടുക്കാതെ വാങ്ങാനും എളുപ്പത്തില്‍ അഭ്യസിക്കാനും കഴിയുന്ന ഹാര്‍മോണിയം ഒരു നൂറ്റാണ്ടിലേറെയായി നാട്ടിലാകമാനം സംഗീതമെത്തിക്കുന്നു.  കാണാന്‍ ഒരു പെട്ടിയെപ്പോലെയുള്ളതുകൊണ്ടായിരിക്കണം ഹാര്‍മോണിയത്തിന് പെട്ടി എന്ന് പേര് വീണത്.  പെട്ടി വായിക്കുക എന്ന പ്രയോഗം ഇന്ന് ഒരു കൂട്ടം ആളുകള്‍ കടന്നുപോയ അവാച്യമായ അടുപ്പത്തിന്റെ സ്മാരകമാണ്.   ഇന്ന് വീട്ടിലും തീവണ്ടിയിലും ബസ്റ്റാന്‍ിലും ഹാര്‍മോണിയമുണ്ട്.  പ്രചാരത്തിലും പ്രാപ്യതയിലും ഹാര്‍മോണിയത്തെപ്പോലെ മറ്റൊരു സംഗീതോപകരണമുണ്ടോ എന്ന് സംശയമാണ്.  എങ്കിലും ഇന്ത്യയില്‍ ഹാര്‍മോണിയത്തിന് വിലക്കിന്റെ ചരിത്രമുണ്ട്. 1940 മുതല്‍ 1971 വരെ ആകാശവാണിയുടെ ്ര്രപക്ഷേപണത്തില്‍നിന്ന് ഹാര്‍മോണിയത്തെ നിരോധിച്ചിരുന്നു.  ഹാര്‍മോണിയത്തോടൊപ്പം