Skip to main content

The Fall of the Age of reason

 2024 ജനുവരി 9 ന് നിസാര്‍ പറയുന്നത് കേട്ട് മനസ്സിലാക്കിയതില്‍നിന്ന്:


യുക്തിയുടെ യുഗം ഏതാണ്ട് അവസാനിക്കുകയാണ്. മാധ്യമങ്ങള്‍ യുക്തിയുഗത്തിന്റെ അവശേഷിപ്പുകളില്‍പ്പെടുന്നു. നവമാധ്യമം പുതിയ യുക്തിയുഗാനന്തര വിര്‍ച്വല്‍ ഇടമാണ്. യുക്തിയുഗാനന്തരകാലത്തില്‍ പുതിയ കര്‍ത്താക്കളാണ്. നായകപൂജ പുതിയ രീതിയില്‍ തിരിച്ചുവന്നിരിക്കുന്നു. അമാനുഷ ശക്തിയുള്ള നായകന്മാര്‍: മോദി, ബിഡന്‍, പുടിന്‍, ഷീ, ഹിംസാത്മകമായ അത്ഭുതങ്ങള്‍ പ്രകടിപ്പിച്ച് കൈയ്യടി വാങ്ങുന്ന സിനിമകള്‍, അയോദ്ധ്യയിലേയ്ക്ക് തിരിച്ചുവന്ന രാമന്‍, ഇവിടേയും രാമന്‍തന്നെയാണ് നായകന്‍ എന്ന് ഉദ്‌ഘോഷിക്കുന്ന ദക്ഷിണേന്ത്യ...

നവമാധ്യമത്തില്‍ എല്ലാവരും കര്‍ത്താക്കളാണ്. ഒരു പക്ഷെ, ജനാധിപത്യം സംപൂര്‍ണ്ണമായിക്കഴിഞ്ഞു. എന്താണ് ജനാധിപത്യം എന്ന ചോദ്യം യുക്തിയുഗാനന്തര ലോകത്തില്‍ പ്രസക്തമല്ല. ബുദ്ധിജീവികളുടെ ശബ്ദം ഈ പുതിയ ലോകത്തില്‍ മ്യൂട്ടഡാണ്. അത്തരം ശബ്ദങ്ങള്‍ ക്വാരന്റൈന്‍ ചെയ്യപ്പെടേണ്ട കറപ്റ്റ് ഫയല്‍സാണ്: യുക്തിയുഗ ശേഷിപ്പ്! ശേഷിപ്പുകള്‍ അശക്തമാണെങ്കില്‍ അവഗണനയിലൂടെ മറന്നുപോകാന്‍ വിടും. യുക്തിയുഗത്തെ മറവിയുടെ ചവറ്റുകൊട്ടയിലേയ്ക്ക് ചൊരിയാനുള്ള സ്വായത്ത സംവിധാനത്തിന്റെ സോഫ്റ്റുവെയര്‍ എല്ലാ സിസ്റ്റത്തിലും വന്നുകഴിഞ്ഞു.

എല്ലാ രാഷ്ട്രീയകാര്യനിര്‍വ്വാഹകരേയും ആര്‍എസ്എസ് വിദ്യാലായങ്ങളില്‍നിന്ന് നേരിട്ട് റിക്രൂട്ട് ചെയ്തു തുടങ്ങി. ഇടതുപക്ഷം കേരളത്തില്‍ ശ്രമിച്ച് പരാജയപ്പെട്ടത്, തോല്‍വിയില്ലാത്ത ആര്‍എസ്എസ് അതിന്റെ ഭരണത്തില്‍ വിജയിപ്പിച്ചുതുടങ്ങി. നായകന്മാര്‍ക്ക് വിജയം മാത്രമേ ഉള്ളൂ. 'ഇനി എല്ലാകാലത്തേയും പ്രധാനമന്ത്രി ഞാനാണ്', അടുത്ത തിരിഞ്ഞെടുപ്പിനു ശേഷം മോദി പ്രഖ്യാപിക്കാനിരിക്കുന്നു.

സാമൂഹികശാസ്ത്രമാണ് കൂടുതല്‍ സങ്കീര്‍ണ്ണം. ഐന്‍സ്റ്റൈന്‍ അങ്ങനെ പറഞ്ഞത് വേരിയബിളുകളുടെ ബാഹുല്യം കാരണം. ഇന്നത്തെ ലോകത്തിന്റെ പ്രവണതകള്‍ പ്രവചിക്കാനാവാത്ത വിധം കൂടുതല്‍ സങ്കീര്‍ണ്ണമാണ്. ഭൗതിക നേട്ടങ്ങളുടെ കുതിപ്പിന്റെ ആവേശത്തിലാണ് സര്‍വ്വ കര്‍ത്താക്കളും. ഈ പ്രവണത, വെബര്‍ പറഞ്ഞതുപോലെ, ഭൗതിക സ്രോതസ്സുകള്‍ വറ്റുംവരെ നീണ്ടേയ്ക്കാം. ലക്ഷണങ്ങള്‍ ഇരുണ്ട യുഗത്തിലേയ്ക്കുള്ള വഴികാണിക്കുന്നു.

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ