Skip to main content

പ്രപഞ്ചസംഗീതവും മനുഷ്യസംഗീതവും

 കുയിലിന്റെ നാദത്തില്‍ സംഗീതമില്ലേ? മനോഹരമായ ആ നാദം പ്രപഞ്ചത്തിന്റെ സംഗീതമാണ്. നെല്ലിയാംപതിയില്‍ പോയി നോക്കൂ. നിറയെ പക്ഷികളുണ്ടവിടെ. പക്ഷികളുടെ കച്ചേരിതന്നെ കേള്‍ക്കാം. മ്യൂസിക് ബേര്‍ഡ് എന്ന് വിളിക്കുന്ന പക്ഷിയുണ്ട്. ഒരു പാടുന്ന പക്ഷിയുടെ പേരാണ് ബുള്‍ബുള്‍. അതേ പേര് ഒരു പഞ്ചാബി സംഗീതോപകരണത്തിനും ഇട്ടു: ബുള്‍ബുള്‍ തരംഗ്. ഒരു ഗ്രാമത്തില്‍ ചെന്നു നോക്കൂ. നട്ടുച്ച വെയിലത്ത് കൃഷ്ണപ്പരുന്തിന്റെ പാട്ടു കേള്‍ക്കാം. ആടുകള്‍ കരയുന്നതുകേള്‍ക്കാം. ആടിന്റെ കരച്ചിലില്‍ ഭൃഗയുണ്ട്. കാട്ടില്‍ സിംഹത്തിന്റെ മന്ദ്രസ്ഥായി മുഴങ്ങും. ചീവീടിന്റെ സംഘസംഗീതം ഫിലാര്‍മോണിക് സംഗീതംപോലെ. പ്രകൃതിയില്‍ നിറയെ സംഗീതജ്ഞരാണ്. പക്ഷിയും മറ്റും നമ്മെപ്പോലെ പാടുകയല്ല. അവരുടെ ഇടം വിളിച്ചറിയിക്കുകയാണ്. സ്വന്തം ഇടത്തിന്റെ ഉടമസ്ഥത അറിയിക്കുകയാണ്. ഇണയെ ആകര്‍ഷിക്കുകയാണ്. പൂച്ചയുടെ മിയാവൂ പ്രധാനമായും ഭക്ഷണം ചോദിച്ചാണ്. റാക്കറ്റ് ടെയ്ല്‍ഡ് ഡ്രോങ്കോ (ചിലര്‍ കാക്കത്തമ്പുരാട്ടി എന്ന് വിളിക്കും) നിരവധി ശബ്ദങ്ങള്‍ അനുകരിക്കും. അമ്പലത്തില്‍ നാദസ്വരം വെയ്ക്കുന്ന കാലത്ത് അതിരാവിലെ ഡ്രോങ്കോ നാദസ്വരത്തിന്റേയും തവിലിന്റേയും ശബ്ദം അനുകരിക്കും. എന്തിനാണെന്നറിയില്ല. ഡ്രോങ്കോ അടങ്ങുന്ന പക്ഷി, ജന്തുക്കൂട്ടത്തിന്റെ കാവല്‍ക്കാരനായതുകൊണ്ടാവാം. എന്തായാലും സംഗീതാത്മകമാണ്. ഹൃദയം മിടിക്കുന്നത് താളാത്മകമായാണ്. ദിനരാത്രങ്ങള്‍ ചിട്ടപ്പെടുത്തിയതുപോലെ ചാക്രികമാണ്. ഋതുക്കള്‍ മാറി മാറി വരുന്നു. മഴയുടെ ശബ്ദത്തിന്റെ ശ്രുതി. കാറ്റിന്റെ ഹുങ്കാരം. പ്രപഞ്ചത്തില്‍ എവിടെയാണ് സംഗീതമില്ലാത്തത്. സംഗീതത്തിന്റെ മാതൃസ്ഥാനം പ്രപഞ്ചമാണ്. ആറ്റത്തിന്റെ ഉപഘടനകളില്‍പോലും ചാക്രികതയുടെ തിരയുണ്ടത്രെ!


പ്രപഞ്ചസംഗീതം തന്നെയാണോ മനുഷ്യന്റേതും? ഉത്ഭവവും സ്രോതസ്സും പ്രപഞ്ചംതന്നെ. പക്ഷെ, വ്യത്യാസമുണ്ട്. മനുഷ്യന്റെ രണ്ടാം പ്രകൃതി മനുഷ്യരുണ്ടാക്കിയ അവരുടേതായ ലോകമാണ്. കൂട്ടമായി ജീവിക്കുന്നതുകൊണ്ടുണ്ടായ സാമൂഹികസാംസ്‌കാരിക അന്തരീക്ഷമാണ് മനുഷ്യന് ചുറ്റും. കൂട്ടമായി ജീവിക്കുന്നതിനിടയില്‍ അദ്ധ്വാനത്തിന് അയവുണ്ടാക്കുന്ന സംഗീതമുണ്ടായി. ഗ്രാമീണ ജീവിതത്തിലെ നിത്യാദ്ധ്വാനങ്ങള്‍ക്കൊപ്പം സുഖകരമായ ഈണങ്ങള്‍ മൊട്ടിട്ട് പുഷ്പിച്ചു. ഇന്ന് നാം ആ സംഗീതത്തെ നാടന്‍ ഈണങ്ങള്‍, നാടന്‍ പാട്ട്, നാടോടി പാട്ട് എന്നൊക്കെ വിളിക്കുന്നു. ആ പാട്ടില്‍ ഈണമുണ്ട്. ഈണം നില്‍ക്കുന്നത് സ്വരങ്ങളിലാണെന്ന് കണ്ടെത്തിയ സംഗീതചിന്തയുണ്ടായി. ഈണത്തിന് താളവുമുണ്ട്. ലോകത്ത് പലയിടത്തും ഗ്രാമജീവിതത്തില്‍ പലതരം ഈണങ്ങളുണ്ടായി. നാടോടികള്‍ അവയെ എല്ലായിടത്തും എത്തിച്ചു. വ്യാപാരികളും സഞ്ചാരികളും സംസ്‌കാരങ്ങളേയും സംഗീതങ്ങളേയും ലോകമൊട്ടുക്കും പടര്‍ത്തി. ഈണങ്ങള്‍ ഇന്ത്യയില്‍ രാഗങ്ങളായി വികസിച്ചു.

രാഗം, താളം, സ്വരം, ശ്രുതി തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ കാറ്റിനോ പക്ഷിക്കോ ഇല്ല. മനുഷ്യനുണ്ട്. അതാണ് പ്രപഞ്ചത്തിന്റെ സംഗീതവും മനുഷ്യന്റെ സംഗീതവും തമ്മിലുള്ള വ്യത്യാസം. മനുഷ്യന്റെ ജീവിതത്തില്‍ കല പ്രധാനമാണ്. പ്രപഞ്ചസംഗീതം ആരുടേയും കലയല്ല. മനുഷ്യസംഗീതം കലയാണ്. ജീവിതത്തിലുടനീളം കലാസൃഷ്ടി നടത്തുന്ന മനുഷ്യന്‍ സംഗീതത്തെ ദിനംപ്രതി നവീകരിക്കുകയും കണ്ടെത്തുകയും ആവിഷ്‌കരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

മുകുന്ദനുണ്ണി

(ഭാരതീയവിദ്യാഭവനിലെ സംഗീതഅദ്ധ്യാപിക സുമ അവരുടെ ലൈബ്രറിയ്ക്കുവേണ്ടി ചോദിച്ചപ്പോള്‍ എഴുതിക്കൊടുത്തത്. 2022 ഡിസംബര്‍ 8.)

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ