Skip to main content

Posts

The Fall of the Age of reason

  2024 ജനുവരി 9 ന് നിസാര്‍ പറയുന്നത് കേട്ട് മനസ്സിലാക്കിയതില്‍നിന്ന്: യുക്തിയുടെ യുഗം ഏതാണ്ട് അവസാനിക്കുകയാണ്. മാധ്യമങ്ങള്‍ യുക്തിയുഗത്തിന്റെ അവശേഷിപ്പുകളില്‍പ്പെടുന്നു. നവമാധ്യമം പുതിയ യുക്തിയുഗാനന്തര വിര്‍ച്വല്‍ ഇടമാണ്. യുക്തിയുഗാനന്തരകാലത്തില്‍ പുതിയ കര്‍ത്താക്കളാണ്. നായകപൂജ പുതിയ രീതിയില്‍ തിരിച്ചുവന്നിരിക്കുന്നു. അമാനുഷ ശക്തിയുള്ള നായകന്മാര്‍: മോദി, ബിഡന്‍, പുടിന്‍, ഷീ, ഹിംസാത്മകമായ അത്ഭുതങ്ങള്‍ പ്രകടിപ്പിച്ച് കൈയ്യടി വാങ്ങുന്ന സിനിമകള്‍, അയോദ്ധ്യയിലേയ്ക്ക് തിരിച്ചുവന്ന രാമന്‍, ഇവിടേയും രാമന്‍തന്നെയാണ് നായകന്‍ എന്ന് ഉദ്‌ഘോഷിക്കുന്ന ദക്ഷിണേന്ത്യ... നവമാധ്യമത്തില്‍ എല്ലാവരും കര്‍ത്താക്കളാണ്. ഒരു പക്ഷെ, ജനാധിപത്യം സംപൂര്‍ണ്ണമായിക്കഴിഞ്ഞു. എന്താണ് ജനാധിപത്യം എന്ന ചോദ്യം യുക്തിയുഗാനന്തര ലോകത്തില്‍ പ്രസക്തമല്ല. ബുദ്ധിജീവികളുടെ ശബ്ദം ഈ പുതിയ ലോകത്തില്‍ മ്യൂട്ടഡാണ്. അത്തരം ശബ്ദങ്ങള്‍ ക്വാരന്റൈന്‍ ചെയ്യപ്പെടേണ്ട കറപ്റ്റ് ഫയല്‍സാണ്: യുക്തിയുഗ ശേഷിപ്പ്! ശേഷിപ്പുകള്‍ അശക്തമാണെങ്കില്‍ അവഗണനയിലൂടെ മറന്നുപോകാന്‍ വിടും. യുക്തിയുഗത്തെ മറവിയുടെ ചവറ്റുകൊട്ടയിലേയ്ക്ക് ചൊരിയാനുള്ള സ്വായത്ത സംവിധാനത്തി
Recent posts

verticals

  (മുബാറക്ക്  ആത്മതയുടെ  'വെര്‍ട്ടിക്കല്‍സ്' കാണാന്‍ പോയി. കോഴിക്കോട്ടെ മീഡിയ സെന്റററില്‍ പ്രദര്‍ശനം തുടരുന്നു. പതിമൂന്നാം തീയ്യതി വരെ.) പാലക്കാടില്‍ കാണാന്‍ 'നിറയെ' ഇല്ല. പരപ്പ് നിറഞ്ഞുകിടക്കുന്ന ചക്രവാളമാണ് പാലക്കാട്. വലിയതെല്ലാം പാലക്കാടന്‍ ദൃശ്യപശ്ചാത്തലത്തില്‍ ചെറുതായിപ്പോകും. വലിയ മലനിരകള്‍ക്ക് മുന്നില്‍ ചെറുതാണ് കണ്ണില്‍ പിടിക്കുക. ഒരര്‍ഥത്തില്‍ ചെറുപ്പമാണ് വലുപ്പം. അതുകൊണ്ടായിരിക്കാം മുബാറക്കിന്റെ ഛായാഗ്രഹണ ചിന്ത ചെറുതിന്റെ വലുപ്പത്തെ നോക്കിനില്‍ക്കുന്നത്. പാലക്കാടിന്റെ നിറത്തെ മുബാറക്കിന്റെ ക്യാമറയ്ക്ക് കാണാം. നെല്‍വയലുകളില്‍ തിരയിളക്കുന്ന വെയിലിന്റെ നിറമെന്തെന്ന് മുബാറക്ക് കുറേ ആലോചിച്ചിരിക്കണം. നീലച്ചുവരും റോഡില്‍ ട്രാഫിക് വരച്ച വെള്ള വരകളും വരകളിലേയ്ക്ക് ഇളം ചുവപ്പ് ചൊരിയാന്‍ പ്രേരിപ്പിച്ച ഭാവനാശേഷിയും റോഡിന്റെ കറുപ്പിനകത്തെ കടുംനീലയെ തിരയുന്നതും ഒരു ഫ്രെയ്മിലേയ്ക്ക് കയറി നില്‍ക്കുന്നു. ഫോട്ടോ ചിത്രമാകാന്‍ ആയുന്നതുപോലെ. കാന്‍വാസിലെ പെയ്ന്റിങ്ങായി ഫോട്ടോ അതിര്‍ത്തി കടന്നു. വെളിച്ചം കണ്ണുമിഴിക്കുന്നതിന് മുന്‍പ് മുബാറക്ക് ഛായാഗ്രഹണം ആരംഭിച്ചിരിക്കാം. പ്രകാശം ചി

Benny's Paintings

  കോഴിക്കോട് ലളിതകലാഅക്കാദമിയില്‍ ബെന്നിയുടെ ചിത്രപ്രദര്‍ശനം നടക്കുന്നു. താഴത്തെ നിലയില്‍. ഓരോ ചിത്രങ്ങളായി രണ്ടു തവണ ചുറ്റി നടന്നു കണ്ടു. മനുഷ്യാനന്തര ലോകത്തിന്റെ കാഴ്ചകളാണ് മിക്ക ചിത്രങ്ങളിലും. കരയും കടലും ആകാശവും ജന്തുജാലങ്ങളും പ്രപഞ്ചകാലത്തിന്റെ സമകാലികതയില്‍. ഒരു ചിത്രത്തില്‍ ഒരു മരം മാത്രം ബാക്കി. നോഹയുടെ പെട്ടകം പോലെ. അവശേഷിക്കുന്ന സര്‍വ്വ ജന്തുജാലങ്ങളും ആ മരത്തിന്റെ ചില്ലകളില്‍ കയറി പറ്റിയിരിക്കുന്നു. കനം തൂങ്ങുന്ന ചില്ലകള്‍. ഒരാള്‍ മരത്തിന് കീഴെ ഒരു പിടി മണ്ണുവാരിയിടുന്നു. മറ്റൊരാള്‍ ഒരു കുമ്പിള്‍ വെള്ളം. വറ്റിയ സമുദ്രത്തിലെ പാറകളില്‍ പൂപ്പലിന്റെ മനോഹരമായ മുദ്രകള്‍. മത്സ്യങ്ങള്‍ കരയില്‍ നങ്കുരമിട്ടതുപോലെ. കണ്ണുകളെ ചിത്രപ്രതലത്തിന്റെ കേന്ദ്രത്തിലേയ്ക്ക് വലിച്ചുകൊണ്ടുപോകുന്നില്ല. നടുവോ അരികോ ഇല്ല. ആദിമധ്യാന്തമില്ല. എവിടേയ്ക്കും നോക്കാവുന്ന കാഴ്ചയാണ് ഓരോ ചിത്രങ്ങളും. വയലിന്റെ ലാന്‍സ്‌കെയ്പ്പിലേയ്ക്ക് പുറത്തുനിന്ന് പറക്കാനൊരുങ്ങുന്ന കൂറ്റന്‍ പൂമ്പാറ്റ. നെയ്തുകാരനുണ്ട്. വെറുതെയിരിക്കുന്നു. പണിയില്ല. നൂലുണ്ട അഴിച്ചിട്ടില്ല. നൂലുണ്ട സ്വയം ഒരു കാഴ്ചയാണ്. മറ്റു രൂപങ്ങളുമായി വലുപ്പച്ചെറ

സ്വയം പരിഭ്രമിക്കുന്ന വരകള്‍

  വര ദൃഢമാകുന്നതിന് മുന്‍പ് മുസ്തഫയുടെ യൗവ്വനം സ്വാതന്ത്ര്യത്തിന്റെ വിസ്തൃതി നുകരുകയായിരുന്നു. ആവേശംപൂണ്ട് പുസ്തകങ്ങള്‍ വായിച്ചു, ചിന്ത പുകഞ്ഞ് കത്തി, ഫിലിം സൊസൈറ്റി വഴി സിനിമകള്‍ കണ്ടു, ചിത്രങ്ങള്‍ കണ്ടു, വാന്‍ഗോഗിനെ അറിഞ്ഞു... യാദൃശ്ചികമായി മോഡേണ്‍ ടൈംസിലെ ചാപ്ലിനെ പഴയ നോട്ടുപുസ്തകത്താളില്‍ വരച്ചു. വീണ്ടും വീണ്ടും വരച്ച് തെളിഞ്ഞു. സുഹൃത്തിന്റെ വീട്ടിലെ വലിയ ചുവരില്‍ ഏറെക്കാലം ആ ചാപ്ലിന്‍-പോര്‍ട്രെയ്റ്റ് നോട്ടം ആകര്‍ഷിച്ചുകിടന്നു. മുസ്തഫ എന്ന ചിത്രകാരന്‍ ജനിച്ചു. മുഖ്യധാര ശീലിച്ച നോട്ടത്തില്‍ മുസ്തഫ ഒരു സാധാരണക്കാരനാണ്. കോഴിക്കോട്ട്, തിരുവണ്ണൂരില്‍ താമസം. ചിത്രകാരന്‍ എന്ന തന്മയുടെ ഭാരമില്ല. ആ വരുന്നത് ഒരു ചിത്രകാരനാണെന്ന് ആരും ചൂണ്ടിപ്പറയില്ല, ധര്‍മ്മത്തിലും കര്‍മ്മത്തിലും ചിത്രചിന്തകനെങ്കിലും. ഭാവനയില്‍ നിറയെ വരകളാണ്. നഭസ്സിന്റെ കാന്‍വാസില്‍, തിരുവണ്ണൂര്‍ പൂഴിച്ചിറയിലെ ഓളങ്ങളില്‍, കടലിലെ തിരകളില്‍... വരയുടെ സാധകം അങ്ങനെ നടക്കും. ഏകാന്തമായി ഇരിക്കാനായാല്‍ മൊബൈലില്‍ വരയ്ക്കും. മൊബൈലില്‍ വരയ്ക്കുമ്പോള്‍ ശരീരം ശരീരത്തില്‍തന്നെ വരയ്ക്കുന്നതുപോലെ നേരിട്ടാണ്. കാന്‍വാസില്‍ വരയ്ക്കുമ്പോള്‍ ചി

പ്രേംചന്ദിന്റെ 'ജോണ്‍' സിനിമ

  'ജോണ്‍' കണ്ടു. പ്രേംചന്ദിന്റേയും ദീദിയുടേയും പാപ്പാത്തിയുടേയും സിനിമ. തീയറ്ററില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ സിനിമയില്‍ നിന്ന് ഇറങ്ങുന്നതുപോലെ. യാക്കൂബിനെ കണ്ടു. അഭിനയിച്ചിരുന്നില്ല. പക്ഷെ സിനിമയില്‍ ഉണ്ടായിരുന്നു. അജിചേച്ചിയെ കണ്ടു. അജിതയുടെ മുഖത്ത് സങ്കടം. ഓഫീസില്‍ പോണം. അവിടെ കുറേ പേര്‍ കാത്തിരിക്കുന്നുണ്ട്. പിന്നെ സിനിമയെപ്പറ്റി. ഇതെല്ലാം തന്നെയല്ലേ നമ്മുടെ ജീവിതം... കുറേ പേര്‍ പോയി... അജിത സിനിമയേയുംകൊണ്ട് അന്വേഷിയിലേയ്ക്ക് പോയി. യാക്കൂബ് ഓഫീസിലേയ്ക്കും. എല്ലാവരുടേയും കൂടെ സിനിമയും പോയി. ഈ സിനിമ എല്ലാവരുടേതുമാണ്. കോഴിക്കോട് നഗരത്തില്‍ പണിതീരാതെപോയ ജീവിതത്തെ ജോണ്‍ സന്ദര്‍ശിക്കുന്നു. ജോണിന്റെ അഭാവസാന്നിധ്യത്തിന് പ്രേംചന്ദിന്റെ ശബ്ദം. പണ്ട് പ്രേംചന്ദ്, രാത്രി, തിരുവണ്ണൂരിലെ പടിഞ്ഞാറെ കുളത്തിലെ കൂപ്പിലിരുന്ന് 'ചൂളൈമേടിലെ ശവങ്ങള്‍' ഉറക്കെ വായിക്കും. മെഴുകുതിരി വെളിച്ചത്തില്‍. ചുറ്റും ശ്രോതാക്കള്‍. പുസ്തകം വായിക്കുന്നതിനേക്കാള്‍ രസം. പ്രേംചന്ദിന്റെ ശബ്ദം 'പാതാളക്കരണ്ടി' (പ്രേംചന്ദ് എഴുതിയ നോവല്‍) യില്‍നിന്ന് ഉയര്‍ന്നുവരുന്നതുപോലെ. സിനിമയിലും പ്രേംചന്ദ് നോവലെഴു

കരുണയെ നയിക്കുന്ന ശ്രദ്ധ

കരുണ ഒരു മനോഹരമായ സങ്കല്‍പ്പമാണ്. കരുണ ഒഴുകുമ്പോള്‍ ഹൃദയം ഉരുകാതിരിക്കില്ല. ആകെ ബാധിക്കപ്പെട്ട് സാക്ഷികള്‍ അലിയും. കരുണയെക്കുറിച്ച പഠിക്കുമ്പോള്‍ അത് അനുഭവിക്കുന്നതുപോലെയാവണമെന്നില്ല. ഒരു പക്ഷെ, താത്കാലികമായി കരുണയുടെ സൗന്ദര്യതലത്തെ സ്മരിക്കാതിരിക്കാം. കവിത വായിക്കുമ്പോള്‍ മഞ്ഞ് ഉറയും. പഠിക്കുമ്പോള്‍ വെയിലുദിക്കും. വിറ്റ്‌ഗെന്‍സ്‌റ്റൈന്‍ സംസാരിക്കുമ്പോള്‍ സദസ്സില്‍ ഉള്‍ക്കാഴ്ചകളുടെ മഴ പെയ്യുമായിരുന്നു. ഓരോന്നും വാദങ്ങളാക്കി അവതരിപ്പിക്കാന്‍ റസ്സല്‍ പറഞ്ഞു. വാദം അതിന്റെ സൗന്ദര്യം നശിപ്പിക്കും എന്നായിരുന്നു മറുപടി. കരുണ ചിലപ്പോള്‍ അപഗ്രഥനത്തില്‍ ചിറകറ്റുപോയേയ്ക്കാം. അനുഭവത്തിലേയ്ക്ക് കൂടുതല്‍ ആവേശത്തോടെ തിരിച്ചുവരാന്‍. ഒറ്റ നോട്ടത്തില്‍, മറ്റുള്ളവരുടെ ദുഃഖത്തില്‍നിന്ന് ഉയരുന്നതാണ് കരുണ. മറ്റുള്ളവരുടെ ദുഃഖം മൂലം എനിക്കുണ്ടാവുന്ന ദുഃഖം. പരന്റെ ദുഃഖം എന്റേതായി മാറുന്നു. കരുണ എന്റെ ഉള്ളില്‍ ഒഴുകുന്നതുപോലെ. കരുണാമയന്‍ കരുണ കാണിക്കുമോ? ഉറപ്പില്ല. ഉള്ളില്‍ കരുണ ഉദിച്ചാല്‍ കരുണ കാണിക്കാനുള്ള മതിയായ കാരണമായി. അനിവാര്യമായ കാരണമാകുന്നില്ല. എന്റെ ഉള്ളില്‍ കരുണ ഉണ്ടായതുകൊണ്ടുമാത്രം ഞാന്‍ കരുണയോടെ പെര

നിറത്തിന്റെ വാക്ക്

ചിത്രകാരന്റെ കാഴ്ച തെളിഞ്ഞതാണ്. കാണപ്പെടുന്നതിന്റെ സാരമായ ഭാഗം കാഴ്ചയിലേയ്ക്ക് കയറും. കവിയ്ക്ക് ഭാഷയും ലോകവും രണ്ടറ്റങ്ങളില്‍ വന്ന് നില്‍ക്കുന്നത് കാണാം. അവിടെ ഒരു വിടവുണ്ട്. കവി ആ വിടവ് ചാടിക്കടക്കും. കാഴ്ചയ്ക്ക്, ചാടാതെ, നിന്ന നില്‍പില്‍ കാണാം. ജോണ്‍സിന് നേരിട്ട് കാണാം. ആ കാഴ്ച എഴുത്തായി പരിണമിക്കാന്‍ എളുപ്പം. ചിത്രകാരന്‍ കവി കൂടിയാകുമ്പോള്‍. പണ്ട് ബറോഡയില്‍നിന്ന് കത്തുകളയയ്ക്കും. സ്വകാര്യമായ എഴുത്ത്. ഇന്‍ലന്റ് തുറന്നാല്‍ മനോഹരമായ കൈപ്പടയില്‍ ഭ്രാന്തമായ കോണുകളില്‍നിന്ന് വരുന്ന, നര്‍മ്മരസമാര്‍ന്ന, വാക്കുകള്‍. വാക്കുകള്‍ക്ക് ചുറ്റും ചിത്രം. ചിത്രങ്ങള്‍ക്ക് ചുറ്റും വാക്കുകള്‍. കവിയോ ചിത്രകാരനോ എന്ന് തോന്നിപ്പോയിരുന്നു. ഇപ്പോള്‍ ഈ പുസ്തകം വായിച്ചപ്പോള്‍ തോന്നുന്നു, ഒരേ അളവില്‍ കവിയും ചിത്രകാരനുമാണെന്ന്. 'എഫ്ഹരിസ്‌തോ ഗ്രീസി'ന്റെ തിരക്കഥ ആണും പെണ്ണും കടലുമാണ്. വരികളിലൂടെ ഗ്രീസിന്റെ ഭൂഘടന തൊട്ടറിയാം. പടികള്‍ കയറിയിറങ്ങി വീടുകളിലേക്ക് പോകാം. വീട്ടിലെ വായു സൗഹൃദത്തിന്റെ. ലളിത ഭക്ഷണവും മദ്യവും കയര്‍ക്കാത്ത മൃദുഭാഷണങ്ങളും. ആത്മകഥയുള്ളവര്‍. തുല്യര്‍. വേറിട്ട വ്യക്തികള്‍. അടുക്കളയില്‍, തീ