Skip to main content

Posts

ക്വാണ്ടം സാധ്യത

ക്വാണ്ടം ലോകത്ത് സമയം മുന്നോട്ടായിരിക്കണമെന്നില്ല. ഭാവി കാരണവും വര്‍ത്തമാനം ഫലവുമാകാം, അഥവാ ഭാവി, വര്‍ത്തമാനത്തെ സ്വധീനിക്കാം. ഇത് ക്വാണ്ടം ലോകത്തു മാത്രമല്ല, നമ്മുടെ അനുഭവ ലോകത്തും സാധ്യമാണ്. ഇന്ന് വെറുപ്പും എതിര്‍പ്പും പരസ്പര സ്പര്‍ദ്ധയും നയിക്കുന്ന ലോകമാണ്. ഇക്കണക്കില്‍ പോകുകയാണെങ്കില്‍, ലോകത്തിന്റെ ഭാവി ഊഹിക്കാവുന്നതാണ്. ഇപ്പോഴുള്ള ലോകത്തിന്റെ പോക്ക് ഇരുട്ടിലേയ്ക്കാണ് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍, ആ തിരിച്ചറിവ് വര്‍ത്തമാനത്തെ മാറ്റാന്‍ കാരണമാകും. കരുണ നിറഞ്ഞ സംബന്ധനത്താല്‍ മനുഷ്യരും സര്‍വ്വചരാചരങ്ങളും സന്തുഷ്ടരും സംതൃപ്തരുമായി സുസ്ഥിതി കൈവരിക്കും എന്ന് തിരിച്ചറിയാനായാല്‍, ആ ഭാവി ഈ വര്‍ത്തനമാനത്തെ സമൂലം മാറ്റും. ക്വാണ്ടം ലോകത്ത് മാത്രമല്ല, സാധാരണ ലോകവും കാര്യകാരണ ബന്ധത്തില്‍ ക്വാണ്ടം സാധ്യത പുലര്‍ത്തുന്നുണ്ട്.
Recent posts

പഠിക്കുക എന്നാല്‍

  പഠിക്കുക എന്നാല്‍ ഒരു നിലപാടാണ്. പഠിക്കില്ല, പഠിക്കരുത് എന്നിവയോട് കീഴടങ്ങാത്ത നിലപാട്. പഠനത്തിന് പഠനഫലങ്ങളോട് തുറന്നു നില്‍പ്പുണ്ട്. തുറന്നു നില്‍പ്പുള്ളതുകൊണ്ട് ആത്യന്തികമായി ഇതാണ് ശരി എന്ന നിലപാടുണ്ടാവില്ല.  മനസ്സിലാക്കലില്‍ എപ്പോഴും അപകടം പതിയിരിപ്പുണ്ട്. മിഥ്യയില്‍ ചെന്ന് ചാടുക എന്ന അപകടം.  ആത്യന്തികമായ ശരി മരിച്ച സത്യമാണ്. അതേ സമയം പഠനം തത്കാല സത്യങ്ങളെ പരീക്ഷിക്കാന്‍ തയ്യാറാകും. പരീക്ഷണശാല ഏതുമാകാം. പഠനത്താല്‍ തിളച്ചുകൊണ്ടിരിക്കുന്ന സത്യങ്ങളെ ശാസ്ത്രജ്ഞര്‍ ലബോറട്ടറിയിലും സമൂഹികകര്‍ത്താക്കള്‍ രാഷ്ട്രീയജീവിത പരീക്ഷണശാലയിലും പ്രവര്‍ത്തിപ്പിക്കും. പഠനം പുതിയ നോട്ടങ്ങളെ സമ്മാനിച്ചുകൊണ്ടിരിക്കും. പഠനം എല്ലാ നോട്ടങ്ങളോടും ഫലങ്ങളോടും പ്രക്രിയകളോടും തുറന്നുനില്‍ക്കുന്നതുകൊണ്ട് അത് ജഡീകരണത്തില്‍നിന്ന് വിമുക്തമായിരിക്കും. പഠനം ക്ഷയിക്കുമ്പോള്‍ പരീക്ഷണശാലയില്‍ പണി നടക്കില്ല; അറിവിന്റെ പ്രയോഗവും ചര്‍വ്വിതചര്‍വ്വണമായിത്തീരും. വളരെ താഴ്ന്ന ഊഷ്മാവില്‍ സമയംപോലും മരവിച്ചതായി അനുഭവപ്പെടും എന്ന് പരീക്ഷണങ്ങള്‍ നിരീക്ഷിച്ചതുപോലെ. ചലനാത്മകമാകേണ്ട പ്രയോഗം, നിശ്ചലദൃശ്യങ്ങളുടെ നിരപോലെ മരി...

Yakshi

  Yakshi Once upon a time, my father's sister came to stay with us. She was lean, had a white complexion, was slightly anaemic, and often hunched forward. She spoke as if she were in a dream. We would ask her about our supernatural doubts, and to her, everything supernatural seemed more natural than real. Once, we asked if she had ever encountered a Yakshi. She told us that she had met Neeli Yakshi twice. Our grandmother would wake up very early in the morning and go straight to a nearby pond to bathe. After her bath, she would sweep around her house. By then, dawn would break, and she would go milk the cows, make tea, and drink it. She lived alone. One day, after waking up and going straight to the pond, she saw a strange woman sitting on a step platform nearby. The woman didn’t look familiar as she oiled her hair, which flowed like a small black waterfall. Grandma remained silent, finished her bath, and returned to sweep around her house. Even after completing her sweeping,...

The Blank Screen

  ഒഴിഞ്ഞ തിരശ്ശീല എന്തുകൊണ്ടാണ് ആശാവര്‍ക്കേഴ്‌സിന്റെ സമരം ആരെയും ബാധിക്കാതെ പോയത്? സമൂഹത്തില്‍ രാഷ്ട്രീയംതന്നെ ആകെ ചിതറിപ്പോയതുകൊണ്ടാകാം. ലോകത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പല മാറ്റങ്ങളുടേയും ഫലമായുണ്ടായ അന്യഥാബോധം കാരണമാകാം. മറ്റു പല കാരണങ്ങള്‍ക്കൊണ്ടുമാവാം. ചിലപ്പോള്‍, അസ്തിത്വപരമായി എല്ലാം വ്യക്തമായതുകൊണ്ടും. വിഷയിയുടെ പ്രതിബിംബം പൊട്ടിത്തകര്‍ന്ന കണ്ണാടിയില്‍ വ്യക്തമായി കണ്ടതുകൊണ്ടാവാം. സ്വതന്ത്രമായി ആലോചിക്കാനാവാതെ, ഉപഭോഗവിഷയിയും അനുകരണവിഷയിയും മാത്രമായി പരിണമിച്ച് ആര്‍ത്തിയുടെ ആഴിയിലേയ്ക്ക് ഒഴുകിപ്പോകുന്നതുകൊണ്ടാവാം. ദി ഹിന്ദുവില്‍ കഴിഞ്ഞ ഞായറാഴ്ചത്തെ (2026 ജനുവരി 11) സണ്‍ഡേ മേഗസിനില്‍ ഭംഗിയായി എഴുതപ്പെട്ട ഒരു ലേഖനമുണ്ട്. അമേരിക്കയില്‍ വന്ന മാറ്റത്തെ നോക്കിപ്പോകുന്നത്. ടെസ്‌ലയുടെ ഷോ റൂമിന് മുന്‍പില്‍ നടക്കുന്ന ഒരു സമരത്തെ കാണുന്നുണ്ട്. കുറച്ചു പേര്‍ മുദ്രാവാക്യം വിളിക്കുന്നു, പ്ലക്കാര്‍ഡ് കാണിക്കുന്നു... ക്രമേണ ഗിറ്റാര്‍ വായിച്ചുള്ള പാട്ടായി, ഉത്സവമായി. കടന്നുപോകുന്ന വാഹനങ്ങളില്‍ പലതും ഹോങ്ക് ചെയ്ത് സമരത്തിന് പിന്‍തുണ പ്രഖ്യാപിക്കും. ഓരോ ഹോങ്കിനും സമരക്കാര്‍ ആര്‍ത്തുല്ലസിക്കും. ...

This, too, will pass

  This, too, will pass “This, too, will pass.” As PRK Rao said this, a different smile appeared on his always-smiling face. It was an existentialist’s laugh. That contagious laughter spread to all those who had gathered around him in front of the Seminar Complex at Calicut University a few years ago, just after a five-day seminar. Today, on January 6th, he walked with fate. This time, too, passed. The inaugural speech of the five-day seminar was delivered by PRK Rao—a detailed silhouette of ideas, like a sculpture built with knowledge and affect. All were moved. Seeing the emotion reflected in the audience’s mental mirrors, he seemed to falter a bit. A standing ovation followed. PRK had visited Kozhikode several times, invited by a group of friends led by Brahmaputran. When “Kozhikode was temporarily shifted to Kottayam,” he came to Kottayam as well. Just imagine: he gave a speech at Kottayam Town Hall on science in English—at a time when public speeches on the philosophy of ...

ചിഹ്നനം

  വാചകങ്ങളുടേയും ഉപവാക്യങ്ങളുടേയും അംഗവിഭാഗത്തെ വിശദമാക്കുവാന്‍ ചിഹ്നങ്ങളെ ഉപയോഗിക്കുന്നതിനേയാണ് ചിഹ്നനം എന്ന് വിളിക്കുന്നത്. ഈ സമ്പ്രദായം ഇംഗ്ലീഷ് ഭാഷയില്‍നിന്ന് വന്നതാണ്. ചിഹ്നനം മലയാളത്തില്‍ എങ്ങിനെയായിരിക്കണം? ഒരുപക്ഷെ, ഇപ്പോഴും വ്യക്തത വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ; വളരുകയാണ്. മഹാവാക്യങ്ങള്‍, വാക്യങ്ങള്‍, ഉപവാക്യങ്ങള്‍, എന്നിവയുടെ സംബന്ധം വ്യക്തമാക്കാനാണ് ഇംഗ്ലീഷില്‍ ചിഹ്നനം. വായനയുടെ വിശ്രമസ്ഥലങ്ങളെ ചിഹ്നങ്ങള്‍ ചൂണ്ടിക്കാണിക്കും. അര്‍ത്ഥം ശരിയായി മനസ്സിലാക്കാനുള്ള ഉപായവുമാണ് ചിഹ്നനം. വാക്കുകളെ വേണ്ട സ്ഥാനത്ത് വേണ്ടതുപോലെ പ്രയോഗിക്കുകയാണെങ്കില്‍, ചിഹ്നങ്ങളെ ഉപയോഗിക്കേണ്ട ആവശ്യമില്ല. കവി കുഞ്ഞുണ്ണി കോമയില്ലാത്ത വാചകങ്ങളെയാണ് ഇഷ്ടപ്പെട്ടിരുന്നത്. പക്ഷെ വാചകഘടന സങ്കീര്‍ണ്ണമാകുമ്പോള്‍, ചിഹ്നങ്ങളുടെ ഉപയോഗം അര്‍ത്ഥഗ്രഹണത്തെ സുഗമമാക്കും. മുഖ്യചിഹ്നങ്ങള്‍ താഴെ കാണിക്കുന്നവയാണ്: 1. അങ്കുശം (അല്പവിരാമം) (,) വായന ചെറുതായി ഒന്ന് നിര്‍ത്തേണ്ടുന്ന സ്ഥാനത്താണ് അങ്കുശം വരുക. വിശദമായി നോക്കുമ്പോള്‍, അങ്കുശത്തിന് പത്തോളം ധര്‍മ്മങ്ങള്‍ കാണാം. 2. രോധിനി (അര്‍ദ്ധവിരാമം) (;) അങ്കുശത്തെ കുറച്ചുകൂടി ദ...

ഇതും കടന്നുപോകും

  'This, too, will pass' (ഇതും കടന്നുപോകും). മുഖത്ത് സ്വതവേയുള്ള ചരിയില്‍ മറ്റൊരു അവ്യക്തമായ ചിരി. ഒരു അസ്തിത്വവാദിയുടെ ചരി. കോഴിക്കോട് യൂനിവേഴ്‌സിറ്റി സെമിനാര്‍ കോംപ്ലക്‌സിന്റെ മുന്‍പില്‍ വെച്ച് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് പിആര്‍കെ ഇങ്ങനെ പറഞ്ഞപ്പോള്‍ എല്ലാവരിലേയ്ക്കും ആ അസംബന്ധ ചിരി പടര്‍ന്നു പിടിച്ചു. ജനുവരി ആറിന് അദ്ദേഹം നിയതിയോടൊപ്പം നടന്നുപോയി. ആ കാലവും കടന്നുപോയി. അഞ്ച് ദിവസത്തെ സെമിനാറുകളുടെ ഉദ്ഘാടന പ്രസംഗം പിആര്‍കെ യുടേതായിരുന്നു. ആശയങ്ങളിലൂടെ വിശദമായ ഒരു പുറംവര. ജ്ഞാനത്തിലും ഭാവത്തിലും തീര്‍ത്ത വാസ്തുശില്‍പംപോലെ. ഏവരും വികാരഭരിതരായി. ശ്രോതാക്കളുടെ മനക്കണ്ണാടികളില്‍ നോക്കി അദ്ദേഹവും അല്‍പ്പമൊന്ന് ഇടറിയതുപോലെ. നീണ്ട ഹസ്തഘോഷം. ബ്രഹ്‌മപുത്രന്‍ നയിക്കുന്ന സുഹൃത്സംഘത്താല്‍ ക്ഷണിക്കപ്പെട്ട് പിആര്‍കെ പല തവണയായി കോഴിക്കോട് സന്ദര്‍ശിക്കുന്നു. 'കോഴിക്കോടിനെ കോട്ടയത്തേയ്ക്ക് താത്കാലികമായി മാറ്റിയ കാലത്ത്' കോട്ടയത്തും. ഒന്ന് സങ്കല്‍പ്പിച്ചു നോക്കു. സയന്‍സിനെക്കുറിച്ച് കോട്ടയം ടൗണ്‍ഹാളില്‍ ഒരു പ്രസംഗം നടത്തുന്നത്. സയന്‍സ് ശീലിക്കാത്ത നാട്ടില്‍ ഒരു വൈകുന്നേരം -- ആളുകള്‍ക...