Skip to main content

Posts

ആധുനിക കര്‍ണ്ണാടക സംഗീതത്തിന്റെ ചരിത്രപഥം

ഇന്നത്തെ സംഗീതം പുരാതന സംഗീത ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുള്ള സംഗീതത്തിന്റെ തുടര്‍ച്ചയല്ല.  17 മുതല്‍ 19 നൂറ്റാണ്ടുവരെ തഞ്ചാവൂരില്‍ വികസിച്ച ഒരു സംഗീതരൂപത്തെയാണ് നാം ആധുനിക കര്‍ണ്ണാടക സംഗീതം എന്ന പേരില്‍ തിരിച്ചറിയുന്നത്.  വിശദമായി നോക്കുകയാണെങ്കില്‍ കര്‍ണ്ണാടക സംഗീതത്തിന്റെ ചരിത്രത്തെ, സംഗീത രൂപത്തിന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കി, മൂന്നായി തരം തിരിക്കാം.  തഞ്ചാവൂരില്‍ വികാസംപൂണ്ട സംഗീതരൂപം, അതിന് മുന്‍പ്, അതിന് ശേഷം എന്നിങ്ങനെ.               കര്‍ണ്ണാടക സംഗീതം എന്ന പ്രയോഗം ആദ്യമായി ഉപയോഗിച്ചുകാണുന്നത് എ.ഡി. പതിനാലാം നൂറ്റാണ്ടിലാണ്.  ഹരിപാല എഴുതിയ 'സംഗീത സുധാകര'യില്‍.  അക്കാലത്ത് ദക്ഷിണേന്ത്യയില്‍ പ്രചരിച്ചിരുന്ന സംഗീതത്തെയാണ് അങ്ങനെ വിളിച്ചത്.  മദ്ധ്യ കാലഘട്ടത്തില്‍ യാദവന്മാരുടെ തലസ്ഥാനമായ ദേവഗിരി എന്ന നഗരത്തില്‍ ദക്ഷിണേന്ത്യന്‍ സംഗീതം നിലവിലുണ്ടായിരുന്നു.  ഇവിടെയാണ് 'സംഗീതരത്‌നാകര' എഴുതിയ ശാര്‍ങ്ഗദേവന്‍ (1175-1247) ജീവിച്ചിരുന്നത്.  ഈ നഗരം (ദേവഗിരി ഇപ്പോള്‍ ദൗലത്താബാദ് ആണ്) ആക്രമിക്കപ്പെട്ടപ്പോള്‍ അവിടെ ഉള്ളവ...

ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വികാസപരിണാമങ്ങള്‍

രാഗം എന്ന സങ്കല്‍പ്പനമാണ് ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തെ മറ്റു സംഗീതങ്ങളില്‍നിന്ന് വേര്‍തിരിക്കുന്നത്.  ഈ സങ്കല്‍പ്പനം ഉത്ഭവിച്ചത് ഏതെങ്കിലും പ്രത്യേക രാജ്യാതിര്‍ത്തിക്കുള്ളില്‍വെച്ചല്ല.  മറിച്ച്, സംഗീതാഭിരുചികള്‍ പൊതുവായി പങ്കുവെയ്ക്കാനിടയായ ഒരു മേഖലയില്‍നിന്ന് രൂപംകൊണ്ടതാണ്.  രാജ്യാതിര്‍ത്തികള്‍ക്ക് കുറുകെ നിലനിന്ന സംഗീതമേഖലയില്‍നിന്ന് സംഗീതശൈലികള്‍ വളരുകയും പടരുകയും ചെയ്തതിന്റെ ഫലമായി.  ദീര്‍ഘകാലത്തെ സാംസ്‌കാരികമായ കൊടുക്കല്‍വാങ്ങലില്‍നിന്നാണ് ഒരു സംഗീതമേഖല രൂപപ്പെടുന്നത്.  അവിടെ നിലനിന്ന പല തരം സംഗീതങ്ങള്‍ക്ക് പൊതുവായ ഒരു സങ്കല്‍പ്പനമുണ്ടാകാം.  അത്തരം ഒരു സങ്കല്‍പ്പനം വികസിച്ച് സമ്പന്നമായതാണ് രാഗം.  ഇതിന്റെ വേരുകള്‍ കാണാന്‍ കഴിയുക ഇന്ത്യ, ഇറാന്‍, അറേബ്യ, എന്നീ രാജ്യങ്ങളിലൂടെ വ്യാപിച്ചുകിടന്ന ഒരു സംഗീതമേഖലയിലാണ്.   മഖം (maqam)  എന്ന ഗാനരൂപം ഒരു ക്ലാസിക്കല്‍ സംഗീതമായി പന്ത്രണ്ടാം നൂറ്റാണ്ടോടെ ഇറാന്‍-അറബ് മേഖലയില്‍ രൂപപ്പെട്ടിരുന്നു.  പ്രാഥമികമായ മെലഡിക് ഘടനകളെ സൂചിപ്പിക്കുന്ന മൊഖമാറ്റ് (Maqamat) എന്ന ഇറാനിയന്‍ വാക്കില്‍നിന്നു വന...

രാഷ്ട്രീയവും ജീവിതവും: ഒരു കോവിഡ്കാല വീണ്ടുവിചാരം

 കോവിഡ് 19 മഹാമാരി നമ്മുടെ ജീവിതത്തെ യാഥാര്‍ത്ഥ്യത്തിലൂടേയും ഭാവനയിലൂടേയും പല രീതിയില്‍ ബാധിച്ചുകൊണ്ടിരിക്കുകയാണ്.  ഈ സന്ദര്‍ഭത്തില്‍ ജീവിതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം നമുക്കുള്ള ധാരണകളെ ഈ സ്ഥിതിവിശേഷം മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടോ എന്ന് നോക്കാന്‍ ശ്രമിക്കുകയാണ് ഈ കുറിപ്പിലൂടെ.    ഇറ്റലിയില്‍ കോവിഡ് 19 പടരാന്‍ തുടങ്ങിയപ്പോള്‍തന്നെ അവിടെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയോട് ജോര്‍ജോ അഗമ്പന്‍ (Giorgio Agamben) എന്ന തത്വചിന്തകന്‍ ഒരു ബ്ലോഗിലൂടെ പ്രതികരിച്ചിരുന്നു.  തുടര്‍ന്ന് പല തത്വചിന്തകരും അതിനോട് പ്രതികരിക്കാന്‍ തുടങ്ങി.  ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ പ്രതികരണങ്ങളെല്ലാം ചേര്‍ന്ന് കോവിഡ് 19 എന്ന സംഭവത്തെക്കുറിച്ച് തത്വചിന്തകര്‍ നടത്തുന്ന ഒരു ചര്‍ച്ചയായി രൂപപ്പെട്ടു. ആ ബ്ലോഗില്‍ അഗമ്പന്‍ ചില ഉത്കണ്ഠകളും ചോദ്യങ്ങളും പങ്കിടുന്നുണ്ട്.    ആദ്യം അഗമ്പന്‍ ബ്ലോഗില്‍ പങ്കുവെച്ച ഉത്കണ്ഠകളെ നോക്കാം.  അദ്ദേഹം പറയുന്നത് വ്യക്തമായി മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ തത്വചിന്തയിലൂടെയാണ് നോക്കുന്നത്.  സാമൂഹിക ജീവിതം പെട്ടെന്ന്...

ലോകാരോഗ്യത്തിനുള്ള ശുശ്രൂഷ

ശുശ്രൂഷിച്ച് ലോകത്തെ ആരോഗ്യത്തിലേയ്ക്ക് നയിക്കല്‍ എന്ന് പറയുമ്പോള്‍ ആ ചിന്തയില്‍ത്തന്നെ ചില നയങ്ങള്‍ വ്യക്തമാണ്.  ഒന്ന്, ലക്ഷ്യം ലോകത്തിന്റെ ആരോഗ്യമാണ്.  രണ്ട്, ആ ലക്ഷ്യത്തിലേയ്ക്കുള്ള വഴി ശുശ്രൂഷയുടേതാണ്.  ശുശ്രൂഷിക്കുക എന്ന വാക്കിന്റെ അര്‍ത്ഥം ശ്രദ്ധയോടെ പരിചരിക്കല്‍ എന്നാണ്.  എന്താണ് ലോകത്തിന്റെ ആരോഗ്യം, എന്താണ് ശുശ്രൂഷിക്കല്‍ എന്നിവയാണ് അടുത്ത ചോദ്യങ്ങള്‍.    മനുഷ്യാരോഗ്യവും ലോകാരോഗ്യവും പരസ്പരബന്ധിതവും പരസ്പരപൂരകവുമാണ്.  മനുഷ്യര്‍ക്ക് അനാരോഗ്യമില്ലാതിരിക്കാന്‍ ലോകത്തിന് ആരോഗ്യംവേണം.  ഏറ്റവും വലിയ ലോകം എല്ലാം ഉള്‍ക്കൊള്ളുന്നതാണ്.  വായുവും കാറ്റും ചൂടും മരങ്ങളും പക്ഷികളും... എല്ലാം.  ഈ വലിയ ലോകത്തെ ആരോഗ്യത്തിലേയ്ക്ക് നയിക്കാനുള്ള യത്‌നമാണ് തുടങ്ങുന്നത്.  എന്നാല്‍ ഈ ബൃഹത് ലോകത്തിന്റെ ഭാഗമായ മനുഷ്യരെ ശുശ്രൂഷിക്കുമ്പോള്‍, ശുശ്രൂഷ ഫലവത്താവണമെങ്കില്‍, ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മനുഷ്യരെക്കുറിച്ച് നിസ്സംശയകരമായി പറയാവുന്നത് അവര്‍ക്ക് സ്വന്തമായി ശരീരമുണ്ടെന്നുള്ളതാണ്.  ശരീരത്തിന് ഒരു പ്രത്യേകതയുണ്ട്.  അതിനെ ഒര...

എന്റെ പേര് എന്റെ ഗ്രാമത്തിന്റെ പേര്

ഒരു ഗ്രാമത്തിന്റെ പേരാണ് അദ്ദേഹത്തിന്.  ശെമ്മങ്കുടി.  ആ വിളിപ്പേര് ഇഷ്ടമായിരുന്നു.  ആസ്വാദകരെ പാടി അത്ഭുതപ്പെടുത്തുകയും രസിപ്പിക്കുകയുമായിരുന്നു ശെമ്മങ്കുടി ആര്‍. ശ്രീനിവാസയ്യര്‍ (1908-2003) തന്റെ ദീര്‍ഘായസ്സ് മുഴുവന്‍.  അതിനിടയില്‍ കാലത്തിന്റെ വിസ്മൃതിയിലേയ്ക്ക് പാടി മറഞ്ഞ നിരവധി കൃതികള്‍ക്ക് സ്വരശില്‍പ്പാകാരം നല്‍കി നവീന സംഗീതകൃതികളാക്കി.  സ്വാതിതിരുനാള്‍, ജയദേവ, നാരായണതീര്‍ത്ഥ, സദാശിവ ബ്രഹ്മേന്ദ്ര, സുബ്രഹ്മണ്യഭാരതി എന്നിവരുടെ കൃതികളില്‍ പലതും നാം ഇന്ന് കേള്‍ക്കുന്നത് അദ്ദേഹം ഇട്ട ഈണത്തിലാണ്.       ഗ്രാമത്തില്‍ ഉത്സവകാലത്ത് പുലര്‍ച്ചവരെ നാഗസ്വര കച്ചേരികള്‍ ഉണ്ടാവും.  നാഗസ്വരം കേട്ട് മതിവരാതെ കേട്ടതെല്ലാം മൂളി നടന്ന കുട്ടിക്കാലം.  പില്‍ക്കാലത്ത് ഒരു പ്രഗത്ഭനായ ഗായകനായി മാറിയപ്പോഴും ശൈലിയില്‍ നാഗസ്വരഛായയുടെ വിദൂര മര്‍മ്മരങ്ങള്‍ കേള്‍ക്കാം.  ശെമ്മങ്കുടി സന്തോഷത്തോടെ ഓര്‍ത്തിരുന്ന പാട്ടുകാരിലൊരാളായിരുന്നു മധുരൈ പുഷ്പവനം. ഓര്‍മ്മകളില്‍: 'അദ്ദേഹം സുന്ദരനായിരുന്നു.  പാട്ടും സൗന്ദര്യം നിറഞ്ഞത്.  ശബ്ദമാധുര്യം അത്യ...

കോഴിക്കോട്ടെ യൂറോപ്യന്‍ സായാഹ്നങ്ങള്‍

കോഴിക്കോട്ടുകാര്‍ക്ക് പല വൈകുന്നേരങ്ങളിലും പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതം കേള്‍ക്കാന്‍ സാധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.  ലാന്‍സലറ്റ് തോമസ് എന്ന പിയാനിസ്റ്റ് ഊര്‍ജസ്വലനായി ജീവിച്ചിരുന്ന കാലം.  ഇന്ത്യ സന്ദര്‍ശിക്കുന്ന പല പ്രഗത്ഭ പാശ്ചാത്യ സംഗീതജ്ഞരും അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചെത്തിയിരുന്നു.  ഓരോ വരവും ഓരോ യൂറോപ്യന്‍ സംഗീതസായാഹ്നമായി മാറി.  മലബാര്‍ കൃസ്ത്യന്‍ കോളേജ് വക ജര്‍മ്മന്‍ ബംഗ്ലാവിലായിരുന്നു പ്രഫസര്‍ ലാന്‍സലറ്റ് താമസിച്ചിരുന്നത്.  ചെയ്മ്പര്‍ മ്യൂസിക്കിനും സോളോയ്ക്കും യോജിച്ച വിശാലമായ ഒരു ഹാളുണ്ട് അവിടെ.  സംഗീതപരിപാടിയില്ലാത്തപ്പോള്‍ ആ ഹാള്‍ ഭക്ഷണമുറിയും അതിഥി മുറിയുമാണ്.  വിദ്യാര്‍ത്ഥികളെ അദ്ദേഹം പിയാനോ പഠിപ്പിച്ചിരുന്നതും ആ ഹാളില്‍വെച്ചായിരുന്നു.  പഠിക്കുന്ന കാര്യത്തില്‍ നീക്കുപോക്കുകള്‍ അനുവദിച്ചിരുന്നില്ല.  വൈകാതെ മിക്കവാറും കുട്ടികളും പഠനം നിര്‍ത്തിയത് സ്വാഭാവികം.    ബംഗ്ലാവിനെ ചുറ്റി വരാന്തയും അതിനെ ചുറ്റി പൂന്തോപ്പും.  ടാറിട്ട നേരിയ പാത പൊതുവഴിയിലേയ്ക്കുള്ള കവാടംവരെ മരങ്ങളുടെ തണല്‍പറ്റി പോകുന്നുണ്ട്....

ഹാര്‍മോണിയത്തെ ഇഷ്ടമല്ലേ?

പകല്‍ മുഴുവന്‍ അദ്ധ്വാനിച്ചശേഷം കുളികഴിഞ്ഞ് കവലയിലേയ്ക്ക് ഇറങ്ങി.  വായനശാലവരെ ഒന്നു പോണം. തട്ടിന്‍പുറത്തെ ചെറിയ മുറി.  അവിടെ പെട്ടിയും തബലയും പഴയ സിനിമാഗാനങ്ങളുമായി ഒരു വൈനേരം. ഒരു കാലത്ത് നാട്ടിന്‍പുറങ്ങളില്‍ സാധാരക്കാരുടെ ജീവിതത്തിന്റെ നിത്യചിത്രമായിരുന്നു ഇത്.  എവിടെയെങ്കിലും നാട്ടിന്‍പുറവും സാധാരണ ജീവിതവുമുണ്ടെങ്കില്‍ ഇപ്പോഴും.  വലിയ വിലകൊടുക്കാതെ വാങ്ങാനും എളുപ്പത്തില്‍ അഭ്യസിക്കാനും കഴിയുന്ന ഹാര്‍മോണിയം ഒരു നൂറ്റാണ്ടിലേറെയായി നാട്ടിലാകമാനം സംഗീതമെത്തിക്കുന്നു.  കാണാന്‍ ഒരു പെട്ടിയെപ്പോലെയുള്ളതുകൊണ്ടായിരിക്കണം ഹാര്‍മോണിയത്തിന് പെട്ടി എന്ന് പേര് വീണത്.  പെട്ടി വായിക്കുക എന്ന പ്രയോഗം ഇന്ന് ഒരു കൂട്ടം ആളുകള്‍ കടന്നുപോയ അവാച്യമായ അടുപ്പത്തിന്റെ സ്മാരകമാണ്.   ഇന്ന് വീട്ടിലും തീവണ്ടിയിലും ബസ്റ്റാന്‍ിലും ഹാര്‍മോണിയമുണ്ട്.  പ്രചാരത്തിലും പ്രാപ്യതയിലും ഹാര്‍മോണിയത്തെപ്പോലെ മറ്റൊരു സംഗീതോപകരണമുണ്ടോ എന്ന് സംശയമാണ്.  എങ്കിലും ഇന്ത്യയില്‍ ഹാര്‍മോണിയത്തിന് വിലക്കിന്റെ ചരിത്രമുണ്ട്. 1940 മുതല്‍ 1971 വരെ ആകാശവാണിയുടെ ്ര്രപക്ഷേപണത്തില്‍നിന്ന് ഹാര്‍...