Skip to main content

Posts

ക്ലാസും ചര്‍ച്ചയും

സനിലിന്റെ അവതരണത്തിന്റേയും വഴികാട്ടി നയിക്കുന്ന ചര്‍ച്ചയുടേയും ബുദ്ധിത്തിളക്കം ആസ്വദിച്ചിരുന്നു. കെയറിനെ ജനാധിപത്യപ്പരുവമാക്കിത്തീര്‍ക്കുക എന്ന ലക്ഷ്യം: കെയറിനെ ആദ്യം വര്‍ക്കാക്കുക; പിന്നെ ജനാധിപത്യപരമാക്കുക; പ്രവര്‍ത്തകരേയും ഗവേഷകരേയും ആ ക്രമത്തിലേയ്ക്ക് സജ്ജമാക്കുക. കെയര്‍ ഒരു വര്‍ക്കായാല്‍ കെയര്‍ അല്ലാതാകുമോ?! ഈ വഴി കടന്നുപോയ നിരവധി ചിന്തകളെടുത്ത് സനില്‍ വെളിച്ചം വീശി. ഗവേഷകരും പ്രവര്‍ത്തകരും കെയറിനെ എങ്ങിനെയാണ് മനസ്സിലാക്കുന്നത്? ഈ മേഖലയിലെ വിദഗ്ധയായ ആശ കെയറിനെ നിര്‍വ്വചിച്ചു. മറ്റൊരവസരത്തില്‍ പരിണാമ സിദ്ധാന്ത നിരീക്ഷണങ്ങളെ നിര്‍വചനത്തിനുള്ള അടിത്തറയായി കൂട്ടിച്ചേര്‍ത്തു. നന്നായി അവതരിപ്പിച്ചു. ഇതൊരു വീക്ഷണമാണ്. പല വീക്ഷണങ്ങളിലൂടെ നോക്കാന്‍ സനില്‍ ഉത്സാഹിപ്പിച്ചു. ഉദാഹരണത്തിന് ഗാന്ധിയുടെ വാക്‌സിനെതിരെയുള്ള നിലപാട്. അറിവ് പുതുക്കുന്നതിലൂടെ പരിഷ്‌കരിക്കാവുന്നതല്ല വേറിട്ട വീക്ഷണം എന്ന ഉദ്‌ബോധനം ചര്‍ച്ചയുടെ മതില്‍ തകര്‍ത്തു. . കെയര്‍ അതാവുന്നതിന് മുന്‍പുള്ള മുഹൂര്‍ത്തത്തില്‍ എന്താണെന്നുള്ള അന്വേഷണമാണ് കാതല്‍ എന്ന് ശോഭ ഉന്നയിച്ചു. സനില്‍ ആ ചിന്തയുടെ പ്രധാന്യത്തില്‍ ഊന്നി. എങ്കിലും ഗവേഷക...
Recent posts

കുട്ടികളില്‍ കണ്ടത്

  കുട്ടികള്‍ പാടുമ്പോള്‍ തെറ്റുവരുന്നത് സ്വാഭാവികമാണ്. അവര്‍ക്ക് കിട്ടുന്ന കൈയ്യടിയില്‍ തെറ്റിയ കാര്യം എല്ലാവരും, അവരടക്കം, മറന്നുപോകും. തെറ്റ് തിരിച്ചറിഞ്ഞ കുട്ടിയ്ക്ക് ചിലപ്പോള്‍ കൈയ്യടിയിയില്‍ സന്തോഷിക്കാന്‍ കഴിയില്ല. നീ ഒരു പെര്‍ഫെക്ഷനിസ്റ്റ് എന്ന് അമ്മ ശാസിക്കും. മാഷ് ഒന്നും പറയില്ല. എങ്കിലും കുട്ടി മാഷെ ഉടന്‍ കാണാന്‍ വന്നില്ല. കുട്ടിയ്ക്ക് കുട്ടിയോട് വിയോജിപ്പ്. ദേഷ്യമല്ല. സ്വയംവിമര്‍ശനത്തോട് പ്രതിബദ്ധതയുള്ള മനോഭാവം. കുട്ടിയുടെ ഭാവി പാട്ടുകളെ ഈ വിമര്‍ശനത്തോടുള്ള ശ്രദ്ധയും തുറന്നുനില്‍പ്പും സംഗീതാത്മകമായി സമ്പന്നമാക്കും എന്ന് പ്രവചിക്കാന്‍ തോന്നിപ്പോയി. കുട്ടിക്കു പകരം ഒരു മുതിര്‍ന്ന ആളായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്ര എളുപ്പമായിരിക്കില്ല. മുതിര്‍ന്ന ആള്‍ കുറേക്കാലമായി ചില പ്രത്യേക രീതിയില്‍ ചിന്തിക്കുന്നു. തലച്ചോറ്, സ്ഥിരമായി ആവര്‍ത്തിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വഴിവള്ളികളാല്‍ കെട്ടുപിണഞ്ഞു കിടക്കുകയായിരിക്കും. എന്തുപറഞ്ഞാലും വള്ളിക്കുരുക്ക്, കേട്ടപാതി കേള്‍ക്കാത്ത പാതി, ശ്രദ്ധിക്കാതെ, തര്‍ക്കുത്തരം പറയും. ആ നൂലാമാലകളെ അഴിച്ച് വിടര്‍ത്തി പുനര്‍വിന്യസിക്കേണ്ടിവരും വെളി...

കൊളുത്തും വിഷാദവും

 വൈകുന്നേരം നാല് മണിയുടെ ബാങ്ക് മധുരവും സ്വകാര്യവുമായ ഒരു തരം വിഷാദം ഉണർത്താറുണ്ട്. കൃത്യമായി ഒരിക്കലും മനസ്സിലാകാറില്ല. ഇന്ന് പെട്ടെന്ന് അത് തിരിച്ചറിഞ്ഞു. കുട്ടിക്കാലത്ത് അമ്മ സ്കൂൾ ജോലി കഴിഞ്ഞ് വരുന്നതുമായി ബന്ധപ്പെട്ടതാണ്. വെള്ളിയാഴ്ചയിലെ ബാങ്ക് വിളിയുമായാണ് ബന്ധം. വിശേഷദിവസമായതുകൊണ്ട് അമ്മ നേരത്തെ വരുന്ന സന്തോഷമാണോ? ഉച്ചക്ക് പള്ളി കഴിഞ്ഞ് സ്കൂൾ വൈകി തുടങ്ങി, വൈകി, നാലരയ്ക്ക് ബെല്ലടിച്ച് വിടുന്നതുകൊണ്ട് അമ്മ വീട്ടിലെത്താൻ വൈകുന്നതിൻ്റെ പരിഭവമാണോ? രണ്ടാമത്തെ കാരണമായിരിക്കാം ശരി. വിഷാദമായിരിക്കാം ദീർഘമായി ഓർക്കപ്പെടുക. ശരിതെറ്ററിയണമെങ്കിൽ അമ്മിണി ഓപ്പോളോട് ചോദിക്കണം. സാധ്യമല്ല. ചെറിയമ്മ മരിച്ചുപോയി. അതിന് മുൻപ് അമ്മ. ഇപ്പോൾ വൈകുന്നേരത്തെ ബാങ്കുവിളി വീട്ടിലിരുന്ന് കേട്ടാൽ, അവ്യക്തമായി, വിഷാദം ബാധിക്കും. വിഷാദവും കാരണസംഭവവും തമ്മിലുള്ള ബന്ധം അഴിഞ്ഞുപോയി. എന്നാൽ ബാങ്ക് വിളിയുമായുള്ള അതിൻ്റെ കോർത്തുകിടപ്പ് തുടരുന്നു. ഒന്നുണരുമ്പോൾ മറ്റൊന്നുണരുന്നു. കാര്യകാരണബന്ധമില്ലാതെ. ഒരു വികാരത്തിന് തൂങ്ങിക്കിടക്കാൻ ഒരു കൊളുത്ത് വേണമെന്നതുപോലെ. മുകുന്ദനുണ്ണി

ക്വാണ്ടം സാധ്യത

ക്വാണ്ടം ലോകത്ത് സമയം മുന്നോട്ടായിരിക്കണമെന്നില്ല. ഭാവി കാരണവും വര്‍ത്തമാനം ഫലവുമാകാം, അഥവാ ഭാവി, വര്‍ത്തമാനത്തെ സ്വധീനിക്കാം. ഇത് ക്വാണ്ടം ലോകത്തു മാത്രമല്ല, നമ്മുടെ അനുഭവ ലോകത്തും സാധ്യമാണ്. ഇന്ന് വെറുപ്പും എതിര്‍പ്പും പരസ്പര സ്പര്‍ദ്ധയും നയിക്കുന്ന ലോകമാണ്. ഇക്കണക്കില്‍ പോകുകയാണെങ്കില്‍, ലോകത്തിന്റെ ഭാവി ഊഹിക്കാവുന്നതാണ്. ഇപ്പോഴുള്ള ലോകത്തിന്റെ പോക്ക് ഇരുട്ടിലേയ്ക്കാണ് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍, ആ തിരിച്ചറിവ് വര്‍ത്തമാനത്തെ മാറ്റാന്‍ കാരണമാകും. കരുണ നിറഞ്ഞ സംബന്ധനത്താല്‍ മനുഷ്യരും സര്‍വ്വചരാചരങ്ങളും സന്തുഷ്ടരും സംതൃപ്തരുമായി സുസ്ഥിതി കൈവരിക്കും എന്ന് തിരിച്ചറിയാനായാല്‍, ആ ഭാവി ഈ വര്‍ത്തനമാനത്തെ സമൂലം മാറ്റും. ക്വാണ്ടം ലോകത്ത് മാത്രമല്ല, സാധാരണ ലോകവും കാര്യകാരണ ബന്ധത്തില്‍ ക്വാണ്ടം സാധ്യത പുലര്‍ത്തുന്നുണ്ട്.

പഠിക്കുക എന്നാല്‍

  പഠിക്കുക എന്നാല്‍ ഒരു നിലപാടാണ്. പഠിക്കില്ല, പഠിക്കരുത് എന്നിവയോട് കീഴടങ്ങാത്ത നിലപാട്. പഠനത്തിന് പഠനഫലങ്ങളോട് തുറന്നു നില്‍പ്പുണ്ട്. തുറന്നു നില്‍പ്പുള്ളതുകൊണ്ട് ആത്യന്തികമായി ഇതാണ് ശരി എന്ന നിലപാടുണ്ടാവില്ല.  മനസ്സിലാക്കലില്‍ എപ്പോഴും അപകടം പതിയിരിപ്പുണ്ട്. മിഥ്യയില്‍ ചെന്ന് ചാടുക എന്ന അപകടം.  ആത്യന്തികമായ ശരി മരിച്ച സത്യമാണ്. അതേ സമയം പഠനം തത്കാല സത്യങ്ങളെ പരീക്ഷിക്കാന്‍ തയ്യാറാകും. പരീക്ഷണശാല ഏതുമാകാം. പഠനത്താല്‍ തിളച്ചുകൊണ്ടിരിക്കുന്ന സത്യങ്ങളെ ശാസ്ത്രജ്ഞര്‍ ലബോറട്ടറിയിലും സമൂഹികകര്‍ത്താക്കള്‍ രാഷ്ട്രീയജീവിത പരീക്ഷണശാലയിലും പ്രവര്‍ത്തിപ്പിക്കും. പഠനം പുതിയ നോട്ടങ്ങളെ സമ്മാനിച്ചുകൊണ്ടിരിക്കും. പഠനം എല്ലാ നോട്ടങ്ങളോടും ഫലങ്ങളോടും പ്രക്രിയകളോടും തുറന്നുനില്‍ക്കുന്നതുകൊണ്ട് അത് ജഡീകരണത്തില്‍നിന്ന് വിമുക്തമായിരിക്കും. പഠനം ക്ഷയിക്കുമ്പോള്‍ പരീക്ഷണശാലയില്‍ പണി നടക്കില്ല; അറിവിന്റെ പ്രയോഗവും ചര്‍വ്വിതചര്‍വ്വണമായിത്തീരും. വളരെ താഴ്ന്ന ഊഷ്മാവില്‍ സമയംപോലും മരവിച്ചതായി അനുഭവപ്പെടും എന്ന് പരീക്ഷണങ്ങള്‍ നിരീക്ഷിച്ചതുപോലെ. ചലനാത്മകമാകേണ്ട പ്രയോഗം, നിശ്ചലദൃശ്യങ്ങളുടെ നിരപോലെ മരി...

Yakshi

  Yakshi Once upon a time, my father's sister came to stay with us. She was lean, had a white complexion, was slightly anaemic, and often hunched forward. She spoke as if she were in a dream. We would ask her about our supernatural doubts, and to her, everything supernatural seemed more natural than real. Once, we asked if she had ever encountered a Yakshi. She told us that she had met Neeli Yakshi twice. Our grandmother would wake up very early in the morning and go straight to a nearby pond to bathe. After her bath, she would sweep around her house. By then, dawn would break, and she would go milk the cows, make tea, and drink it. She lived alone. One day, after waking up and going straight to the pond, she saw a strange woman sitting on a step platform nearby. The woman didn’t look familiar as she oiled her hair, which flowed like a small black waterfall. Grandma remained silent, finished her bath, and returned to sweep around her house. Even after completing her sweeping,...

The Blank Screen

  ഒഴിഞ്ഞ തിരശ്ശീല എന്തുകൊണ്ടാണ് ആശാവര്‍ക്കേഴ്‌സിന്റെ സമരം ആരെയും ബാധിക്കാതെ പോയത്? സമൂഹത്തില്‍ രാഷ്ട്രീയംതന്നെ ആകെ ചിതറിപ്പോയതുകൊണ്ടാകാം. ലോകത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പല മാറ്റങ്ങളുടേയും ഫലമായുണ്ടായ അന്യഥാബോധം കാരണമാകാം. മറ്റു പല കാരണങ്ങള്‍ക്കൊണ്ടുമാവാം. ചിലപ്പോള്‍, അസ്തിത്വപരമായി എല്ലാം വ്യക്തമായതുകൊണ്ടും. വിഷയിയുടെ പ്രതിബിംബം പൊട്ടിത്തകര്‍ന്ന കണ്ണാടിയില്‍ വ്യക്തമായി കണ്ടതുകൊണ്ടാവാം. സ്വതന്ത്രമായി ആലോചിക്കാനാവാതെ, ഉപഭോഗവിഷയിയും അനുകരണവിഷയിയും മാത്രമായി പരിണമിച്ച് ആര്‍ത്തിയുടെ ആഴിയിലേയ്ക്ക് ഒഴുകിപ്പോകുന്നതുകൊണ്ടാവാം. ദി ഹിന്ദുവില്‍ കഴിഞ്ഞ ഞായറാഴ്ചത്തെ (2026 ജനുവരി 11) സണ്‍ഡേ മേഗസിനില്‍ ഭംഗിയായി എഴുതപ്പെട്ട ഒരു ലേഖനമുണ്ട്. അമേരിക്കയില്‍ വന്ന മാറ്റത്തെ നോക്കിപ്പോകുന്നത്. ടെസ്‌ലയുടെ ഷോ റൂമിന് മുന്‍പില്‍ നടക്കുന്ന ഒരു സമരത്തെ കാണുന്നുണ്ട്. കുറച്ചു പേര്‍ മുദ്രാവാക്യം വിളിക്കുന്നു, പ്ലക്കാര്‍ഡ് കാണിക്കുന്നു... ക്രമേണ ഗിറ്റാര്‍ വായിച്ചുള്ള പാട്ടായി, ഉത്സവമായി. കടന്നുപോകുന്ന വാഹനങ്ങളില്‍ പലതും ഹോങ്ക് ചെയ്ത് സമരത്തിന് പിന്‍തുണ പ്രഖ്യാപിക്കും. ഓരോ ഹോങ്കിനും സമരക്കാര്‍ ആര്‍ത്തുല്ലസിക്കും. ...