Skip to main content

Posts

അടുപ്പം

  സംഭാഷണത്തിനിടയില്‍ ഒരു ഖയാല്‍ പാടിത്തുടങ്ങിയപ്പോള്‍, സലാം പറഞ്ഞു, 'ഭൈരവ്.' ഇത്ര പെട്ടെന്ന് ഭൈരവ് രാഗത്തെ തിരിച്ചറിയാന്‍ കഴിയുന്നത് സംഗീതം അറിയുന്നതുകൊണ്ടാണ്. പണ്ട് കണ്ണൂരില്‍ വെച്ച് കിഷോരി അമോന്‍കറെക്കുറിച്ചും അന്നപൂര്‍ണ്ണാദേവിയെക്കുറിച്ചുമൊക്കെ നേരിട്ടറിയുന്നതുപോലെ പറയാറുണ്ടായിരുന്നു. സംഭാഷണത്തിന്, ഉള്ളില്‍നിന്ന് തടസ്സമില്ലാതിരിക്കുമ്പോള്‍: ബാറിലിരിക്കുമ്പോള്‍. നല്ല ആസ്വാദകന്‍ ആണെന്നേ കരുതിയിരുന്നുള്ളു. ഭൈരവ് രാഗത്തെ ക്ഷണത്തില്‍ തിരിച്ചറിഞ്ഞപ്പോഴാണ് സംഗീതം അറിയാമെന്ന് മനസ്സിലായത്. പണ്ട് രുദ്രവീണ പഠിച്ചിരുന്നു എന്ന് പ്രതാപന്റെ കുറിപ്പിലുണ്ട്. മിംസില്‍ വന്നപ്പോള്‍ കൂട്ടിന് ചെന്നതിന് ശേഷമാണ് അടുത്തത്. ചികിത്സ കഴിഞ്ഞ് ഒരു ചായയും സിഗരറ്റും വേണം. 'ശിവസേനയുടെ ചായയായാലോ.' 'ആവാം.' തട്ടുകടയുടെ മുന്നില്‍ ചായ കുടിച്ച് ആകാശം മൂടി നില്‍ക്കുന്ന മരച്ചില്ലകളിലേയ്ക്ക് പുകയുതി ചെറുതായി ചിരിച്ചുകൊണ്ട് 'ശിവസേനയുടെ ചായ നന്നായി.' സലാമിന്റെ ചിരികൂടി ഏറ്റെടുത്ത് ചിരിച്ചപ്പോള്‍ സലാം ആദ്യമായി അടുപ്പത്തോടെ നോക്കി. അടുത്ത ചികിത്സയ്ക്ക് സുനീതയും വന്നു. വീട്ടില്‍ താമസിച്ചു. തിരുവണ്...
Recent posts

തയ്യാരി

  തയ്യാറെടുത്തു നില്‍ക്കുന്നവരെ ഉള്‍ക്കാഴ്ച അനുകൂലിക്കും എന്ന അര്‍ത്ഥം ധ്വനിക്കുന്ന ഒരു പഴഞ്ചൊല്ലുണ്ട്. സര്‍ഗ്ഗാത്മകതയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഒരു പക്ഷെ ഇതായിരിക്കാം. ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഒരു നല്ല പാട്ടുകാരന്റെ ഗുണമായി പറയാറുള്ളതാണ് 'തയ്യാരി.' എന്തൊരു തയ്യാരി എന്ന് ഭീംസെന്‍ ജോഷിയുടെ പാട്ടിനെക്കുറിച്ച് ആശ്ചര്യപ്പെട്ട് പറയാറുണ്ട്. തയ്യാരി ഗുണമായുള്ളവര്‍ക്ക്, പാടാന്‍ തുടങ്ങിയാല്‍ പിന്നെ വരുന്ന, ഈണ ആശയങ്ങള്‍ക്ക് കയ്യും കണക്കുമുണ്ടാകില്ല. നസ്രത്തിലെ യുവാവിന് എന്ത് ചെയ്യണമെന്ന് ആദ്യമേ അറിയില്ല, ഓരോ സന്ദര്‍ഭത്തിലും ഏറ്റവും ഉചിതമേതെന്ന് ഉള്‍ക്കാഴ്ചയുണ്ടാവും. അത് ചെയ്യും. സാഹസികമായി. സമുരായിയുടെ അടയാളം ഓര്‍ക്കാപ്പുറങ്ങളില്ലായ്മയാണ്. കുറസോവയുടെ സെവന്‍ സമുരായിയില്‍ ഈ കഴിവ് പരിശോധിക്കുന്ന പരീക്ഷയുണ്ട്. ഓര്‍ക്കാപ്പുറങ്ങളില്ലായ്മയും തയ്യാരിയും ഏറെക്കുറെ സമാനമാണ്. ഉള്‍ക്കാഴ്ച അതിവേഗത്തിലുള്ള സംജ്ഞാനമാണ് എന്ന് അന്തോണിയോ ദമാസിയോ നിര്‍വ്വചിക്കുന്നുണ്ട്. എളുപ്പം സമ്മതിച്ചുകൊടുക്കാന്‍ തോന്നുന്നില്ല. നിര്‍വ്വചനം ധരിക്കുന്നത് ജ്ഞാനം മെല്ലെയാണ് പ്രവര്‍ത്തിക്കുക എന്നാണ്. ഉള്‍ക്കാഴ്ച സമയ...

ക്ലാസും ചര്‍ച്ചയും

സനിലിന്റെ അവതരണത്തിന്റേയും വഴികാട്ടി നയിക്കുന്ന ചര്‍ച്ചയുടേയും ബുദ്ധിത്തിളക്കം ആസ്വദിച്ചിരുന്നു. കെയറിനെ ജനാധിപത്യപ്പരുവമാക്കിത്തീര്‍ക്കുക എന്ന ലക്ഷ്യം: കെയറിനെ ആദ്യം വര്‍ക്കാക്കുക; പിന്നെ ജനാധിപത്യപരമാക്കുക; പ്രവര്‍ത്തകരേയും ഗവേഷകരേയും ആ ക്രമത്തിലേയ്ക്ക് സജ്ജമാക്കുക. കെയര്‍ ഒരു വര്‍ക്കായാല്‍ കെയര്‍ അല്ലാതാകുമോ?! ഈ വഴി കടന്നുപോയ നിരവധി ചിന്തകളെടുത്ത് സനില്‍ വെളിച്ചം വീശി. ഗവേഷകരും പ്രവര്‍ത്തകരും കെയറിനെ എങ്ങിനെയാണ് മനസ്സിലാക്കുന്നത്? ഈ മേഖലയിലെ വിദഗ്ധയായ ആശ കെയറിനെ നിര്‍വ്വചിച്ചു. മറ്റൊരവസരത്തില്‍ പരിണാമ സിദ്ധാന്ത നിരീക്ഷണങ്ങളെ നിര്‍വചനത്തിനുള്ള അടിത്തറയായി കൂട്ടിച്ചേര്‍ത്തു. നന്നായി അവതരിപ്പിച്ചു. ഇതൊരു വീക്ഷണമാണ്. പല വീക്ഷണങ്ങളിലൂടെ നോക്കാന്‍ സനില്‍ ഉത്സാഹിപ്പിച്ചു. ഉദാഹരണത്തിന് ഗാന്ധിയുടെ വാക്‌സിനെതിരെയുള്ള നിലപാട്. അറിവ് പുതുക്കുന്നതിലൂടെ പരിഷ്‌കരിക്കാവുന്നതല്ല വേറിട്ട വീക്ഷണം എന്ന ഉദ്‌ബോധനം ചര്‍ച്ചയുടെ മതില്‍ തകര്‍ത്തു. . കെയര്‍ അതാവുന്നതിന് മുന്‍പുള്ള മുഹൂര്‍ത്തത്തില്‍ എന്താണെന്നുള്ള അന്വേഷണമാണ് കാതല്‍ എന്ന് ശോഭ ഉന്നയിച്ചു. സനില്‍ ആ ചിന്തയുടെ പ്രധാന്യത്തില്‍ ഊന്നി. എങ്കിലും ഗവേഷക...

കുട്ടികളില്‍ കണ്ടത്

  കുട്ടികള്‍ പാടുമ്പോള്‍ തെറ്റുവരുന്നത് സ്വാഭാവികമാണ്. അവര്‍ക്ക് കിട്ടുന്ന കൈയ്യടിയില്‍ തെറ്റിയ കാര്യം എല്ലാവരും, അവരടക്കം, മറന്നുപോകും. തെറ്റ് തിരിച്ചറിഞ്ഞ കുട്ടിയ്ക്ക് ചിലപ്പോള്‍ കൈയ്യടിയിയില്‍ സന്തോഷിക്കാന്‍ കഴിയില്ല. നീ ഒരു പെര്‍ഫെക്ഷനിസ്റ്റ് എന്ന് അമ്മ ശാസിക്കും. മാഷ് ഒന്നും പറയില്ല. എങ്കിലും കുട്ടി മാഷെ ഉടന്‍ കാണാന്‍ വന്നില്ല. കുട്ടിയ്ക്ക് കുട്ടിയോട് വിയോജിപ്പ്. ദേഷ്യമല്ല. സ്വയംവിമര്‍ശനത്തോട് പ്രതിബദ്ധതയുള്ള മനോഭാവം. കുട്ടിയുടെ ഭാവി പാട്ടുകളെ ഈ വിമര്‍ശനത്തോടുള്ള ശ്രദ്ധയും തുറന്നുനില്‍പ്പും സംഗീതാത്മകമായി സമ്പന്നമാക്കും എന്ന് പ്രവചിക്കാന്‍ തോന്നിപ്പോയി. കുട്ടിക്കു പകരം ഒരു മുതിര്‍ന്ന ആളായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്ര എളുപ്പമായിരിക്കില്ല. മുതിര്‍ന്ന ആള്‍ കുറേക്കാലമായി ചില പ്രത്യേക രീതിയില്‍ ചിന്തിക്കുന്നു. തലച്ചോറ്, സ്ഥിരമായി ആവര്‍ത്തിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വഴിവള്ളികളാല്‍ കെട്ടുപിണഞ്ഞു കിടക്കുകയായിരിക്കും. എന്തുപറഞ്ഞാലും വള്ളിക്കുരുക്ക്, കേട്ടപാതി കേള്‍ക്കാത്ത പാതി, ശ്രദ്ധിക്കാതെ, തര്‍ക്കുത്തരം പറയും. ആ നൂലാമാലകളെ അഴിച്ച് വിടര്‍ത്തി പുനര്‍വിന്യസിക്കേണ്ടിവരും വെളി...

കൊളുത്തും വിഷാദവും

 വൈകുന്നേരം നാല് മണിയുടെ ബാങ്ക് മധുരവും സ്വകാര്യവുമായ ഒരു തരം വിഷാദം ഉണർത്താറുണ്ട്. കൃത്യമായി ഒരിക്കലും മനസ്സിലാകാറില്ല. ഇന്ന് പെട്ടെന്ന് അത് തിരിച്ചറിഞ്ഞു. കുട്ടിക്കാലത്ത് അമ്മ സ്കൂൾ ജോലി കഴിഞ്ഞ് വരുന്നതുമായി ബന്ധപ്പെട്ടതാണ്. വെള്ളിയാഴ്ചയിലെ ബാങ്ക് വിളിയുമായാണ് ബന്ധം. വിശേഷദിവസമായതുകൊണ്ട് അമ്മ നേരത്തെ വരുന്ന സന്തോഷമാണോ? ഉച്ചക്ക് പള്ളി കഴിഞ്ഞ് സ്കൂൾ വൈകി തുടങ്ങി, വൈകി, നാലരയ്ക്ക് ബെല്ലടിച്ച് വിടുന്നതുകൊണ്ട് അമ്മ വീട്ടിലെത്താൻ വൈകുന്നതിൻ്റെ പരിഭവമാണോ? രണ്ടാമത്തെ കാരണമായിരിക്കാം ശരി. വിഷാദമായിരിക്കാം ദീർഘമായി ഓർക്കപ്പെടുക. ശരിതെറ്ററിയണമെങ്കിൽ അമ്മിണി ഓപ്പോളോട് ചോദിക്കണം. സാധ്യമല്ല. ചെറിയമ്മ മരിച്ചുപോയി. അതിന് മുൻപ് അമ്മ. ഇപ്പോൾ വൈകുന്നേരത്തെ ബാങ്കുവിളി വീട്ടിലിരുന്ന് കേട്ടാൽ, അവ്യക്തമായി, വിഷാദം ബാധിക്കും. വിഷാദവും കാരണസംഭവവും തമ്മിലുള്ള ബന്ധം അഴിഞ്ഞുപോയി. എന്നാൽ ബാങ്ക് വിളിയുമായുള്ള അതിൻ്റെ കോർത്തുകിടപ്പ് തുടരുന്നു. ഒന്നുണരുമ്പോൾ മറ്റൊന്നുണരുന്നു. കാര്യകാരണബന്ധമില്ലാതെ. ഒരു വികാരത്തിന് തൂങ്ങിക്കിടക്കാൻ ഒരു കൊളുത്ത് വേണമെന്നതുപോലെ. മുകുന്ദനുണ്ണി

ക്വാണ്ടം സാധ്യത

ക്വാണ്ടം ലോകത്ത് സമയം മുന്നോട്ടായിരിക്കണമെന്നില്ല. ഭാവി കാരണവും വര്‍ത്തമാനം ഫലവുമാകാം, അഥവാ ഭാവി, വര്‍ത്തമാനത്തെ സ്വധീനിക്കാം. ഇത് ക്വാണ്ടം ലോകത്തു മാത്രമല്ല, നമ്മുടെ അനുഭവ ലോകത്തും സാധ്യമാണ്. ഇന്ന് വെറുപ്പും എതിര്‍പ്പും പരസ്പര സ്പര്‍ദ്ധയും നയിക്കുന്ന ലോകമാണ്. ഇക്കണക്കില്‍ പോകുകയാണെങ്കില്‍, ലോകത്തിന്റെ ഭാവി ഊഹിക്കാവുന്നതാണ്. ഇപ്പോഴുള്ള ലോകത്തിന്റെ പോക്ക് ഇരുട്ടിലേയ്ക്കാണ് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍, ആ തിരിച്ചറിവ് വര്‍ത്തമാനത്തെ മാറ്റാന്‍ കാരണമാകും. കരുണ നിറഞ്ഞ സംബന്ധനത്താല്‍ മനുഷ്യരും സര്‍വ്വചരാചരങ്ങളും സന്തുഷ്ടരും സംതൃപ്തരുമായി സുസ്ഥിതി കൈവരിക്കും എന്ന് തിരിച്ചറിയാനായാല്‍, ആ ഭാവി ഈ വര്‍ത്തനമാനത്തെ സമൂലം മാറ്റും. ക്വാണ്ടം ലോകത്ത് മാത്രമല്ല, സാധാരണ ലോകവും കാര്യകാരണ ബന്ധത്തില്‍ ക്വാണ്ടം സാധ്യത പുലര്‍ത്തുന്നുണ്ട്.

പഠിക്കുക എന്നാല്‍

  പഠിക്കുക എന്നാല്‍ ഒരു നിലപാടാണ്. പഠിക്കില്ല, പഠിക്കരുത് എന്നിവയോട് കീഴടങ്ങാത്ത നിലപാട്. പഠനത്തിന് പഠനഫലങ്ങളോട് തുറന്നു നില്‍പ്പുണ്ട്. തുറന്നു നില്‍പ്പുള്ളതുകൊണ്ട് ആത്യന്തികമായി ഇതാണ് ശരി എന്ന നിലപാടുണ്ടാവില്ല.  മനസ്സിലാക്കലില്‍ എപ്പോഴും അപകടം പതിയിരിപ്പുണ്ട്. മിഥ്യയില്‍ ചെന്ന് ചാടുക എന്ന അപകടം.  ആത്യന്തികമായ ശരി മരിച്ച സത്യമാണ്. അതേ സമയം പഠനം തത്കാല സത്യങ്ങളെ പരീക്ഷിക്കാന്‍ തയ്യാറാകും. പരീക്ഷണശാല ഏതുമാകാം. പഠനത്താല്‍ തിളച്ചുകൊണ്ടിരിക്കുന്ന സത്യങ്ങളെ ശാസ്ത്രജ്ഞര്‍ ലബോറട്ടറിയിലും സമൂഹികകര്‍ത്താക്കള്‍ രാഷ്ട്രീയജീവിത പരീക്ഷണശാലയിലും പ്രവര്‍ത്തിപ്പിക്കും. പഠനം പുതിയ നോട്ടങ്ങളെ സമ്മാനിച്ചുകൊണ്ടിരിക്കും. പഠനം എല്ലാ നോട്ടങ്ങളോടും ഫലങ്ങളോടും പ്രക്രിയകളോടും തുറന്നുനില്‍ക്കുന്നതുകൊണ്ട് അത് ജഡീകരണത്തില്‍നിന്ന് വിമുക്തമായിരിക്കും. പഠനം ക്ഷയിക്കുമ്പോള്‍ പരീക്ഷണശാലയില്‍ പണി നടക്കില്ല; അറിവിന്റെ പ്രയോഗവും ചര്‍വ്വിതചര്‍വ്വണമായിത്തീരും. വളരെ താഴ്ന്ന ഊഷ്മാവില്‍ സമയംപോലും മരവിച്ചതായി അനുഭവപ്പെടും എന്ന് പരീക്ഷണങ്ങള്‍ നിരീക്ഷിച്ചതുപോലെ. ചലനാത്മകമാകേണ്ട പ്രയോഗം, നിശ്ചലദൃശ്യങ്ങളുടെ നിരപോലെ മരി...