Skip to main content

Posts

Street Democracy

   (Improvisation on Nizar’s offhand, loud thinking on Indian democracy) What characterises a street? An auto comes, stops, pulls to the side of the road, and the driver walks towards a tea shop. People are waiting for the bus at the bus stand. A bus arrives and stops a bit away from where people were waiting. They run after the bus. Three cars come together as if in a race, but nothing happens. One of them takes a sharp turn, allowing the other to overtake. This forms street life; this is the character of a street. Its character is characterlessness. The life of a street is the result of a plethora of quick decisions made in ephemeral, random contexts. The rich, the tricky, and the hero can manipulate street logic and capitalise on it. Indian democracy is like life on a street. Take Vijay. He manufactured his image through films and gradually became ingrained in the minds of people who lived their lives in the cinema. This shows that an image can win. Berlusconi won and...
Recent posts

ഭാഷയുടെ ഇടവഴികള്‍

കഥയുടെ ഭൂപ്രകൃതി നേരെ കാണുന്നതല്ല. കണ്മുന്നിലുള്ളതുതന്നെയെങ്കിലും, തിരിച്ചറിയാനാകാതെ പോകുന്ന അന്ധത നീങ്ങുംവരെ കാണില്ല. കേള്‍ക്കാതെ പോകുന്ന ശബ്ദം നിശബ്ദതയാണെന്ന പാഴ്ധാരണ തിരുത്താതെയും ഈ കഥകളിലെ ശബ്ദം കേള്‍ക്കില്ല. അദൃശ്യവും നിശബ്ദവുമായ ജീവിതപാളികളെ ഭാഷയിലൂടെ പ്രകാശിപ്പിക്കുകയാണ് ''കാര്‍വാറിലെ മഴ'' (ഏമി മാത്യു, ചിന്ത പബ്ലിഷേഴ്‌സ്, 2023). നാം കാണാതെ കടന്നുപോകുന്ന യാഥാര്‍ത്ഥ്യങ്ങളെ സന്ദര്‍ശിക്കാന്‍ ഭാഷയൊരുക്കുന്ന ഇടവഴികളാണ്, പല സന്ദര്‍ഭങ്ങളിലും കഥയ്ക്കപ്പുറം ചെന്നുനില്‍ക്കുന്ന, ഈ കഥകള്‍. രംഗബാഹ്യമായ കാര്യങ്ങളില്‍ എഴുത്തുകാരിയുടെ കണ്ണ് പതിയുന്നതാണ് എല്ലാ കഥകളുടേയും മൗലികമായ വ്യത്യസ്തത. ഒരു കഥയ്ക്ക് ആണി എന്ന് പേരിടുന്നതുതന്നെ വിചിത്രം. തറഞ്ഞുനില്‍ക്കുന്ന നിശ്ചലതയാണ് ആണി. ജീവിതം ആണിയെപ്പോലെ നിശ്ചലമായി തറഞ്ഞുനില്‍ക്കുകയാണ്. അതേ സമയം നിശ്ചലത സൂക്ഷ്മചലനങ്ങളുടെ ആവര്‍ത്തനമാണ്. ആണിയെ കേന്ദ്രീകരിച്ചുള്ള അനുഭവലോകത്തിന്റെ ആഖ്യാനമാണ് കഥ. സംഭവങ്ങളുടെ തുടര്‍ച്ച മനുഷ്യരുടെ ഭാഗത്തുനിന്നുള്ളതല്ല. ആണിയുടെ ഭാഗത്തുനിന്നുള്ള ചരിത്രം അനാവരണം ചെയ്യപ്പെടുകയാണ്. ആണിയെ ജീവിതത്തിന്റെ അച്ചുതണ്ടായി കണക്...

സാമൂഹികമായ കണ്ണാടി

  പത്തുവയസ്സുള്ള കുട്ടി പറഞ്ഞു, ഐ ഹെയ്റ്റ് വാര്‍. മുതിര്‍ന്നവരുടെ ലോകം. അവരുടെ യുദ്ധം. ഉപദ്രവിച്ചേ അടുങ്ങൂ എങ്കില്‍, ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കാം. യുദ്ധം തുടങ്ങിയാല്‍ യുക്തി ഷോക്കേറ്റ് വീഴും. ഏതാണ് ചെറുത്തുനില്‍പ്പ് എന്നറിയാന്‍ കഴിയില്ല. ഇരുകൂട്ടരും ഇടയില്‍ കയറി കളിക്കുന്നവരും കണ്ടാസ്വദിക്കുന്നവരും കേള്‍ക്കുന്നവരും വഴങ്ങല്‍/വിഴുങ്ങല്‍ അവസ്ഥകള്‍ക്കിടയിലെവിടെയൊക്കെയോ ആയിരിക്കും. ക്വാണ്ടം വേവ് പോലെ എല്ലായിടത്തും ഒരേ സമയം. മാറി നിന്ന് വിലയിരുത്തുമ്പോള്‍, യുക്തി ഷോക്കില്‍നിന്ന് ഉണരും. ചെറുത്ത് നില്‍ക്കുമ്പോള്‍ നിലവിലുള്ള സംവിധാനം മാറ്റത്തിന്റെ വക്കില്‍ നില്‍ക്കും. മനുഷ്യരുടെ സാമൂഹികബുദ്ധി പ്രവര്‍ത്തിച്ചാല്‍ രക്ഷപ്പെട്ടു. എല്ലാവര്‍ക്കും ഒരുമിച്ച് മുഖംനോക്കാന്‍ പറ്റുന്ന കണ്ണാടി ഇതുവരെ കണ്ടുപിടിച്ചില്ല. അന്വേഷിച്ചില്ല. കണ്ടെത്തിയില്ല. രാജ്യങ്ങളുടെ എണ്ണം കൈവിരലില്‍ എണ്ണിത്തീര്‍ന്നിരുന്ന കാലത്ത് ആകെ നൂറ്റാണ്ടിലൊരിക്കല്‍ വരുന്ന കടല്‍ക്കൊള്ളക്കാരെ പുറത്തുനിന്ന് ആക്രമിക്കാനുണ്ടായിരുന്നുള്ളൂ. പേടിക്കാന്‍ ആകെ ശത്രുവായി അയല്‍ക്കാര്‍ മാത്രമായിരുന്നു. രാജ്യമുണ്ടായി. അയല്‍ രാജ്യങ്ങളുണ്ടായി. ലോകം ന...

കഴിവും പ്രകടനവും

  കഴിവും പ്രകടനവും തമ്മിലുള്ള ബന്ധത്തില്‍ ഇതുവരെ നടക്കാത്ത പ്രകടനം മനസ്സിലാക്കാനും ഇതുവരെ പ്രകടിപ്പിക്കാത്തത് പ്രകടിപ്പിക്കാനും സാധ്യതയുണ്ട്. പുതുതായി പ്രകടിപ്പിച്ചത് തിരുത്താനും നേരെയാക്കാനും 'കഴിവിന്' കഴിയുകയും ചെയ്യും. മനുഷ്യര്‍ക്ക് അനുകമ്പ ഒരു കഴിവാണെങ്കില്‍ ഏത് പുതിയ തരത്തിലുള്ള അനുകമ്പാനുഭവവും അവര്‍ക്ക് മനസ്സിലാകും. ഇതുവരെ കാണാത്തവിധം അനുകമ്പ പ്രകടിപ്പിക്കാനും കഴിയും. അനുകമ്പാപ്രകടനം പാളിയാല്‍ പാളത്തിലേയ്ക്ക് കയറ്റാനുള്ള കഴിവും കഴിവിനുണ്ട്. ഭാഷ ജന്മനാ ഉള്ള കഴിവാണ്. ഭാഷയിലുള്ള മനുഷ്യരുടെ പ്രകടനം ഇതുവരെ ഗംഭീരമായിരുന്നു. ഇനിയും വാചകങ്ങള്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് കടന്നുവരും. ഭാഷക്കഴിവിന്റെ സ്വിച്ച് കുഞ്ഞുനാളില്‍ തുറന്നുവെച്ചാലേ പ്രവര്‍ത്തിക്കു. കരുണക്കഴിവിന്റെ സ്വിച്ച് കുഞ്ഞുനാളില്‍ തുറന്നുവെച്ചാല്‍, ഒരു പക്ഷെ അത്ഭുതാവഹമായ കരുണാസമുദ്രം തിരയടിച്ചേയ്ക്കാം. ഒരു പക്ഷെ, മനുഷ്യരുടെ ഇതര കഴിവുകളെല്ലാം തുറന്നു വെച്ചുണ്ടായ സമുദ്രമാണ് ഇപ്പോള്‍ അലയടിച്ചുകൊണ്ടിരിക്കുന്നത്. മുകുന്ദനുണ്ണി

അടുപ്പം

  സംഭാഷണത്തിനിടയില്‍ ഒരു ഖയാല്‍ പാടിത്തുടങ്ങിയപ്പോള്‍, സലാം പറഞ്ഞു, 'ഭൈരവ്.' ഇത്ര പെട്ടെന്ന് ഭൈരവ് രാഗത്തെ തിരിച്ചറിയാന്‍ കഴിയുന്നത് സംഗീതം അറിയുന്നതുകൊണ്ടാണ്. പണ്ട് കണ്ണൂരില്‍ വെച്ച് കിഷോരി അമോന്‍കറെക്കുറിച്ചും അന്നപൂര്‍ണ്ണാദേവിയെക്കുറിച്ചുമൊക്കെ നേരിട്ടറിയുന്നതുപോലെ പറയാറുണ്ടായിരുന്നു. സംഭാഷണത്തിന്, ഉള്ളില്‍നിന്ന് തടസ്സമില്ലാതിരിക്കുമ്പോള്‍: ബാറിലിരിക്കുമ്പോള്‍. നല്ല ആസ്വാദകന്‍ ആണെന്നേ കരുതിയിരുന്നുള്ളു. ഭൈരവ് രാഗത്തെ ക്ഷണത്തില്‍ തിരിച്ചറിഞ്ഞപ്പോഴാണ് സംഗീതം അറിയാമെന്ന് മനസ്സിലായത്. പണ്ട് രുദ്രവീണ പഠിച്ചിരുന്നു എന്ന് പ്രതാപന്റെ കുറിപ്പിലുണ്ട്. മിംസില്‍ വന്നപ്പോള്‍ കൂട്ടിന് ചെന്നതിന് ശേഷമാണ് അടുത്തത്. ചികിത്സ കഴിഞ്ഞ് ഒരു ചായയും സിഗരറ്റും വേണം. 'ശിവസേനയുടെ ചായയായാലോ.' 'ആവാം.' തട്ടുകടയുടെ മുന്നില്‍ ചായ കുടിച്ച് ആകാശം മൂടി നില്‍ക്കുന്ന മരച്ചില്ലകളിലേയ്ക്ക് പുകയുതി ചെറുതായി ചിരിച്ചുകൊണ്ട് 'ശിവസേനയുടെ ചായ നന്നായി.' സലാമിന്റെ ചിരികൂടി ഏറ്റെടുത്ത് ചിരിച്ചപ്പോള്‍ സലാം ആദ്യമായി അടുപ്പത്തോടെ നോക്കി. അടുത്ത ചികിത്സയ്ക്ക് സുനീതയും വന്നു. വീട്ടില്‍ താമസിച്ചു. തിരുവണ്...

തയ്യാരി

  തയ്യാറെടുത്തു നില്‍ക്കുന്നവരെ ഉള്‍ക്കാഴ്ച അനുകൂലിക്കും എന്ന അര്‍ത്ഥം ധ്വനിക്കുന്ന ഒരു പഴഞ്ചൊല്ലുണ്ട്. സര്‍ഗ്ഗാത്മകതയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഒരു പക്ഷെ ഇതായിരിക്കാം. ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഒരു നല്ല പാട്ടുകാരന്റെ ഗുണമായി പറയാറുള്ളതാണ് 'തയ്യാരി.' എന്തൊരു തയ്യാരി എന്ന് ഭീംസെന്‍ ജോഷിയുടെ പാട്ടിനെക്കുറിച്ച് ആശ്ചര്യപ്പെട്ട് പറയാറുണ്ട്. തയ്യാരി ഗുണമായുള്ളവര്‍ക്ക്, പാടാന്‍ തുടങ്ങിയാല്‍ പിന്നെ വരുന്ന, ഈണ ആശയങ്ങള്‍ക്ക് കയ്യും കണക്കുമുണ്ടാകില്ല. നസ്രത്തിലെ യുവാവിന് എന്ത് ചെയ്യണമെന്ന് ആദ്യമേ അറിയില്ല, ഓരോ സന്ദര്‍ഭത്തിലും ഏറ്റവും ഉചിതമേതെന്ന് ഉള്‍ക്കാഴ്ചയുണ്ടാവും. അത് ചെയ്യും. സാഹസികമായി. സമുരായിയുടെ അടയാളം ഓര്‍ക്കാപ്പുറങ്ങളില്ലായ്മയാണ്. കുറസോവയുടെ സെവന്‍ സമുരായിയില്‍ ഈ കഴിവ് പരിശോധിക്കുന്ന പരീക്ഷയുണ്ട്. ഓര്‍ക്കാപ്പുറങ്ങളില്ലായ്മയും തയ്യാരിയും ഏറെക്കുറെ സമാനമാണ്. ഉള്‍ക്കാഴ്ച അതിവേഗത്തിലുള്ള സംജ്ഞാനമാണ് എന്ന് അന്തോണിയോ ദമാസിയോ നിര്‍വ്വചിക്കുന്നുണ്ട്. എളുപ്പം സമ്മതിച്ചുകൊടുക്കാന്‍ തോന്നുന്നില്ല. നിര്‍വ്വചനം ധരിക്കുന്നത് ജ്ഞാനം മെല്ലെയാണ് പ്രവര്‍ത്തിക്കുക എന്നാണ്. ഉള്‍ക്കാഴ്ച സമയ...

ക്ലാസും ചര്‍ച്ചയും

സനിലിന്റെ അവതരണത്തിന്റേയും വഴികാട്ടി നയിക്കുന്ന ചര്‍ച്ചയുടേയും ബുദ്ധിത്തിളക്കം ആസ്വദിച്ചിരുന്നു. കെയറിനെ ജനാധിപത്യപ്പരുവമാക്കിത്തീര്‍ക്കുക എന്ന ലക്ഷ്യം: കെയറിനെ ആദ്യം വര്‍ക്കാക്കുക; പിന്നെ ജനാധിപത്യപരമാക്കുക; പ്രവര്‍ത്തകരേയും ഗവേഷകരേയും ആ ക്രമത്തിലേയ്ക്ക് സജ്ജമാക്കുക. കെയര്‍ ഒരു വര്‍ക്കായാല്‍ കെയര്‍ അല്ലാതാകുമോ?! ഈ വഴി കടന്നുപോയ നിരവധി ചിന്തകളെടുത്ത് സനില്‍ വെളിച്ചം വീശി. ഗവേഷകരും പ്രവര്‍ത്തകരും കെയറിനെ എങ്ങിനെയാണ് മനസ്സിലാക്കുന്നത്? ഈ മേഖലയിലെ വിദഗ്ധയായ ആശ കെയറിനെ നിര്‍വ്വചിച്ചു. മറ്റൊരവസരത്തില്‍ പരിണാമ സിദ്ധാന്ത നിരീക്ഷണങ്ങളെ നിര്‍വചനത്തിനുള്ള അടിത്തറയായി കൂട്ടിച്ചേര്‍ത്തു. നന്നായി അവതരിപ്പിച്ചു. ഇതൊരു വീക്ഷണമാണ്. പല വീക്ഷണങ്ങളിലൂടെ നോക്കാന്‍ സനില്‍ ഉത്സാഹിപ്പിച്ചു. ഉദാഹരണത്തിന് ഗാന്ധിയുടെ വാക്‌സിനെതിരെയുള്ള നിലപാട്. അറിവ് പുതുക്കുന്നതിലൂടെ പരിഷ്‌കരിക്കാവുന്നതല്ല വേറിട്ട വീക്ഷണം എന്ന ഉദ്‌ബോധനം ചര്‍ച്ചയുടെ മതില്‍ തകര്‍ത്തു. . കെയര്‍ അതാവുന്നതിന് മുന്‍പുള്ള മുഹൂര്‍ത്തത്തില്‍ എന്താണെന്നുള്ള അന്വേഷണമാണ് കാതല്‍ എന്ന് ശോഭ ഉന്നയിച്ചു. സനില്‍ ആ ചിന്തയുടെ പ്രധാന്യത്തില്‍ ഊന്നി. എങ്കിലും ഗവേഷക...