Skip to main content

ഒരു ബംഗാളി ചിന്ത

സായന്തന്‍ ഘോഷ് പറയുന്നു (Sayantan Ghosh, The Hindu, May 25, 2026, p.7), ഇലക്ഷന്‍ കണക്കല്ല കാര്യം. കണക്ക് യഥാര്‍ത്ഥ കഥ പറയില്ല. ഒരു കാലത്ത് കോണ്‍ഗ്രസ്സും ഇടതുപക്ഷവുമായിരുന്നു ബംഗാളിന്റെ ഭാവന. പിന്നീടുണ്ടായ കാര്യങ്ങള്‍ക്കടിയല്‍ നീണ്ട കഥയുണ്ട്. രാഷ്ട്രീയമായ ബലക്ഷീണം, സംഘടനാപരമായ ക്ഷമ, പഴയ ഉറപ്പുകളുടെ പതനം.


രണ്ട് പുതിയ മിഥ്യകള്‍ പെട്ടെന്ന് ഉയര്‍ന്നുപടര്‍ന്നു. ഒന്ന്, പഴയ ഇടതുപക്ഷക്കാരും പഴയ കോണ്‍ഗ്രസ്സുകാരും ഒന്നിച്ച് ബിജെപിയിലേയ്ക്ക് ചേക്കേറി. രണ്ട്, ബംഗാള്‍ പെട്ടെന്ന് ഹിന്ദു ഐക്യത്തിന് കീഴടങ്ങി. ഈ രണ്ട് വിശദീകരണങ്ങളും എളുപ്പമാണ്. പക്ഷെ വിശകലനാത്മകമായി മടിപിടിച്ചതാണ്. ബംഗാളിലെ മാറ്റങ്ങള്‍ വിരളമായേ നേര്‍വരയിലൂടെ നടന്നിട്ടുള്ളൂ.

ബംഗാളില്‍ ഇടതുപക്ഷ വിരുദ്ധത എന്ന ഇടം കൈയ്യേറിയിരുന്നത് മമതയായിരുന്നത്രെ. അത്തരം ഇടങ്ങളിലേയ്ക്കാണ് പൊതുവില്‍ ബിജെപി നുഴഞ്ഞു കയറുക. അതേ ഇടത്തിലാണ് മമത. ബിജെപിയ്ക്ക് ഇടം കിട്ടിയിരുന്നില്ല. അമിത്ഷാ സ്ഥാപിച്ച അണിയറ പ്രവര്‍ത്തകര്‍ അവരുടെ പണി നടത്തിയിരുന്നുവെങ്കിലും നിര്‍ണ്ണായകമായ മാറ്റം അതുവഴിയല്ലത്രെ.

മമതയുടെ ഭരണം ഉറഞ്ഞ്, ഘനീഭവിച്ച്, ഇളക്കമറ്റുകഴിഞ്ഞിരുന്നു. മമത അജയ്യയാണ് എന്ന അവരുടെ ബോധ്യം ജനങ്ങള്‍ക്ക് പിടിച്ചില്ല. ആ കാറ്റു നിറച്ച പന്തിനെ ജനങ്ങള്‍ കൈയ്യില്‍ കിട്ടിയ ആയുധങ്ങളെടുത്ത് കുത്തിക്കീറി ഓട്ടയാക്കി. ആയുധം ബിജെപിയായിപ്പോയെന്ന് മാത്രം. ജനങ്ങള്‍ ബിജെപിയുടെ പ്രത്യയശാസ്ത്രം സ്വാംശീകരിച്ചിട്ടില്ല, ഒരു പക്ഷെ ഇടയില്ല.

ഈ മിഥ്യയ്ക്ക് ഒരു ലൈക്ക് കൊടുത്താലോ!

മുകുന്ദനുണ്ണി

Comments

Popular posts from this blog

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരു...

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വ...

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ...