Skip to main content

Posts

Oxygen Awaits

  സച്ചിദാനന്ദൻ രചിച്ച രോഗി എന്ന കവിതയുടെ ആസ്വാദനം ഒരു കവിതയ്ക്കുളള ഓക്സിജൻ ബാക്കിയുണ്ട്, സിസ്റ്റർ പറഞ്ഞു. മുകളിൽ കുപ്പി തൂക്കിയതുകണ്ട് രോഗി കരുതി അത് പഴമാണെന്ന്. മരുന്നായിരുന്നു. തൂങ്ങി നിൽക്കുന്നത് കൊലക്കയറോ? നദിയിൽ ഒഴുകിപ്പോയ വെള്ളമായിരുന്നു സിസ്റ്റർ. അല്ല, ഒഴുകിപ്പോയ ചോര. ഐസിയുവിന് ചുറ്റും മരണം കാവൽ. മരണം വരുകയാണ്. എപ്പോഴും അത് അവിടെത്തന്നെ ഉണ്ടായിരുന്നു. പ്രതീക്ഷിക്കാൻ അസാധ്യമായ വിധത്തിൽ. ഈ ലോകത്തിൽ ഞാൻ--രോഗി, കവി--ഉണ്ട്. ഞാൻ അതിജീവിക്കുന്നു അതുകൊണ്ട് ഞാനുണ്ട് എന്നതുപോലെ. രോഗിയുടെ ഉത്കണ്ഠയിൽ ഒരു ലോകമുണ്ട്. അനുഭവഗോചരമായ ഒരു ലോകം. അവിടെ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കാൻ ശീലിച്ചുവരുകയാണ്. അനുസരണം ശീലത്തെ ഉത്പാദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ശീലത്തിനെതിരെ ഉത്കണ്ഠപ്പെടുകയാണ് രോഗി. കവി മറക്കുന്നില്ല. മറവിയുടെ പുസ്തകം ആശുപത്രിയിൽ മറന്നു വെച്ച കവി ഓർക്കുന്നതിലൂടെ ശ്രദ്ധിക്കുകയാണ്. മുറിവേറ്റവർ അനുസരണത്തിന് വഴങ്ങുമ്പോഴും കവി അവർക്ക് നേരെ നോക്കാൻ ഉത്തരവാദിത്തം കാണിക്കുന്നു. പോയതും വരുന്നതും വരാനിരിക്കുന്നതുമായ, പതിയാൻ നോട്ടങ്ങളില്ലാത്ത, സകലലോകങ്ങളോടും കവി ഉത്കണ്ഠപ്പെടുകയാണ്. ആശുപത്രി പ...
Recent posts

Photo Exhibition of C.S. Arun

വസ്തുവില്‍നിന്ന് അടര്‍ത്താനാവുന്ന വസ്തുവിന്റെ പ്രതിഛായകളെ ഒരു ഫ്രെയ്മിനകത്ത് പുനഃസംവിധാനം ചെയ്യുക നിശ്ചല ഛായാഗ്രഹണത്തില്‍ സാധ്യമാകുമോ? സി.എസ്.അരുണിന്റെ ഫോട്ടോകള്‍ ഈ ചോദ്യത്തിന്റെ വിവിധ മാനങ്ങളെ അന്വേഷിക്കുകയാണ്. കുറെ കാലമായി പൊളിഞ്ഞു കിടക്കുന്ന പാലത്തിന്റെ തുണുകളോടൊപ്പം കടലിനെ നോക്കുന്ന ഇരുണ്ട മനുഷ്യരൂപങ്ങളെ കേമറയുടെ സുഷിരത്തിലൂടെ നോക്കുമ്പോള്‍ അരുണ്‍ പകര്‍ത്തിയത് ഒരു ദൃശ്യത്തെയല്ല, അദൃശ്യദൃശ്യങ്ങളെയാണ്. നാം അത്ഭുതത്തോടെ നോക്കുന്നത് കടലിനെ കണ്ടവരെ നോക്കുന്ന പ്രക്രിയയുടെ ഒരു മുഹൂര്‍ത്തമാണ്. സുഹൃത്തായ ജോണ്‍സിനെ ഉള്‍പ്പെടുത്തിയ ഫോട്ടോയില്‍ പ്രധാന ദൃശ്യം വേറെയുണ്ട്. കാണാം; ശ്രദ്ധിക്കാനാവില്ല. ഫ്രെയ്മിന്റെ അരുകില്‍നിന്ന് ജോണ്‍സ് തിരശ്ചീനമായി നോക്കുകയാണ്. ആ നോട്ടത്തെ മുറിച്ച് പുറകിലെ ദൃശ്യത്തിലേയ്ക്കുള്ള നേര്‍നോട്ടം അനുവദിക്കാത്തതുപോലെ. അരുകില്‍നിന്ന് ജോണ്‍സ് നോക്കുന്ന ദിക്കിലേയ്ക്ക് നമ്മുടെ കാഴ്ച വളഞ്ഞുപോകും. വസ്തുവും പ്രതിഛായയും ഛായാഗ്രഹണകലയും ചേര്‍ന്ന ഒരു വിസ്തൃതശ്രേണി സാക്ഷാത്കരിക്കപ്പെടുന്നതുപോലെ. പ്രദര്‍ശനത്തില്‍ വ്യക്തികളുടെ ഛായാചിത്രങ്ങളുണ്ട്. നീരീക്ഷിക്കപ്പെടാതെ പകര്‍ത്തിയവ. വ്യക്തി...

അഖീല്‍ ബില്‍ഗ്രാമി ജനുവരി 8 ന് കോഴിക്കോട് ഗാന്ധിഗൃഹത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ ചുരുക്കം

ആദ്യകാലത്ത് ഗാന്ധി ജാതിയെ സ്വീകരിച്ചിരുന്നു. പക്ഷെ നിലനിന്നിരുന്ന, അധികാരശ്രേണിയുള്ള, രൂപത്തെയല്ല. സ്വരാജ് എന്ന ഗാന്ധിജിയുടെ ദേശ സങ്കല്‍പ്പത്തോട് ചേരുന്ന സങ്കല്‍പ്പമാണ് ജാതി. പിന്നീട് പാശ്ചാത്യലോകത്ത് ഉണ്ടായ സാംസ്‌കാരിക ബഹുസ്വരത എന്ന ആശയത്തോട് സാദൃശ്യം തോന്നുന്ന ആശയമാണ് അദ്ദേഹത്തിന് ജാതി. സാമൂഹികമായ കടമയുടെ ബഹുസ്വരത എന്ന് വിളിക്കാവുന്ന ഒരു തരം സങ്കല്‍പ്പം. ഈ സങ്കല്‍പ്പത്തിന്റെ പ്രസക്തി ഗാന്ധിജിയുടെ സ്വരാജ് എന്ന ദേശ സങ്കല്‍പ്പത്തോട് ചേര്‍ക്കുമ്പോഴാണ് മനസ്സിലാവുക. സ്വരാജ് എന്ന ദേശ സങ്കല്‍പ്പം കമ്മ്യൂണിസം വിഭാവന ചെയ്യുന്ന അങ്ങേയറ്റം വികേന്ദ്രീകൃതമായ ദേശത്തോട് സമാനതയുള്ളതാണ്. പക്ഷെ ആധുനിക മുതലാളിത്തത്തിലൂടെ കടന്നുപോകാത്ത തരത്തിലുള്ള കമ്മ്യൂണിസം. ലെനിന്റെ കാലത്ത് റഷ്യയില്‍ ഒരു ഗ്രൂപ്പ് (പേര് മറന്നുപോയി) കമ്മ്യൂണിസം കാര്‍ഷിക ഘട്ടത്തില്‍ ഉണ്ടാക്കണം, മുതലാളിത്തത്തിലൂടെ കടന്നുപോകേണ്ടതില്ല എന്ന് പറഞ്ഞിരുന്നു. ലെനിന്‍ യോജിച്ചിരുന്നില്ല. പിന്നീട് കാര്‍ഷിക കമ്മ്യൂണിസം എന്ന ആശയം വീണ്ടും സജീവമായി. പക്ഷെ അപ്പോഴേയ്ക്കും മുതലാളിത്തം കടന്നുവന്നു കഴിഞ്ഞിരുന്നു. സ്വരാജ് കര്‍ഷകരുടെ കമ്മ്യൂണിസമാണ്. തൊഴിലാളി ...

താളത്തിന്റെ സംഗീതമൈത്രി

  സക്കീര്‍ പോയി. തബല ഇനി ഒരിക്കലും പഴയതുപോലെ ശബ്ദിക്കില്ല. തബല തുടങ്ങുന്നതും അവസാനിക്കുന്നതും അദ്ദേഹത്തിന്റെ കുടുംബത്തിലാണ്. എ മുതല്‍ സെഡ് വരെ. അള്ളാ (A) രാഖ ഖാന്‍ മുതല്‍ സക്കീര്‍ (Z) ഹുസ്സൈന്‍ വരെ. സക്കീര്‍ ഭായുടെ സംഗീതജീവിതത്തെ ഓര്‍ക്കുമ്പോള്‍ എല്ലാവരും ഒരുപോലെ ഇങ്ങനെ സ്വയമറിയാതെ പറഞ്ഞുപോകുന്നു. താളവിദ്വാനും കംപോസറും ഹിന്ദുസ്ഥാനി സംഗീതജ്ഞനും ലോക-സംഗീതങ്ങളെ സമന്വയിപ്പിക്കുന്ന കലാകാരനുമായിരുന്നു സക്കീര്‍ ഹുസ്സൈന്‍. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഒരു ആശുപത്രിയില്‍ വെച്ച് ഇഡിയോപതിക് പള്‍മണറി ഫൈബ്രോസിസ് (ശ്വാസകോശസംബന്ധമായ ഒരു രോഗം) ബാധിച്ച് മരിക്കുമ്പോള്‍ അദ്ദേഹത്തിന് 73 വയസ്സായിരുന്നു. ഭീംസെന്‍ ജോഷി, രവിശങ്കര്‍, ശിവകുമാര്‍ ശര്‍മ, അലി അക്ബര്‍ ഖാന്‍ തുടങ്ങിയ നിരവധി മഹാ സംഗീതജ്ഞന്മാരുടെ സംഗീതക്കച്ചേരികള്‍ക്ക് സക്കീര്‍ ഹുസ്സൈന്‍ തബല വായിക്കുന്ന ഒരു കാലമുണ്ടായിരുന്നു. എണ്ണമറ്റ സോളോ കച്ചേരികളിലൂടെ സംഗീതാസ്വാദകരെ കോരിത്തരിപ്പിച്ച ഇന്നലെകളും ഉണ്ടായിരുന്നു. തബല മാത്രമല്ല, ആ വിരലുകളില്‍ തട്ടി നിരവധി പാരമ്പര്യ വാദ്യങ്ങളും ആധുനിക വാദ്യങ്ങളും നാദതാരങ്ങളായിട്ടുണ്ട്. കേരളത്തിന്റെ ചെണ്ടയോടും ആ തബല സംഗീതം ...

The Fall of the Age of reason

  2024 ജനുവരി 9 ന് നിസാര്‍ പറയുന്നത് കേട്ട് മനസ്സിലാക്കിയതില്‍നിന്ന്: യുക്തിയുടെ യുഗം ഏതാണ്ട് അവസാനിക്കുകയാണ്. മാധ്യമങ്ങള്‍ യുക്തിയുഗത്തിന്റെ അവശേഷിപ്പുകളില്‍പ്പെടുന്നു. നവമാധ്യമം പുതിയ യുക്തിയുഗാനന്തര വിര്‍ച്വല്‍ ഇടമാണ്. യുക്തിയുഗാനന്തരകാലത്തില്‍ പുതിയ കര്‍ത്താക്കളാണ്. നായകപൂജ പുതിയ രീതിയില്‍ തിരിച്ചുവന്നിരിക്കുന്നു. അമാനുഷ ശക്തിയുള്ള നായകന്മാര്‍: മോദി, ബിഡന്‍, പുടിന്‍, ഷീ, ഹിംസാത്മകമായ അത്ഭുതങ്ങള്‍ പ്രകടിപ്പിച്ച് കൈയ്യടി വാങ്ങുന്ന സിനിമകള്‍, അയോദ്ധ്യയിലേയ്ക്ക് തിരിച്ചുവന്ന രാമന്‍, ഇവിടേയും രാമന്‍തന്നെയാണ് നായകന്‍ എന്ന് ഉദ്‌ഘോഷിക്കുന്ന ദക്ഷിണേന്ത്യ... നവമാധ്യമത്തില്‍ എല്ലാവരും കര്‍ത്താക്കളാണ്. ഒരു പക്ഷെ, ജനാധിപത്യം സംപൂര്‍ണ്ണമായിക്കഴിഞ്ഞു. എന്താണ് ജനാധിപത്യം എന്ന ചോദ്യം യുക്തിയുഗാനന്തര ലോകത്തില്‍ പ്രസക്തമല്ല. ബുദ്ധിജീവികളുടെ ശബ്ദം ഈ പുതിയ ലോകത്തില്‍ മ്യൂട്ടഡാണ്. അത്തരം ശബ്ദങ്ങള്‍ ക്വാരന്റൈന്‍ ചെയ്യപ്പെടേണ്ട കറപ്റ്റ് ഫയല്‍സാണ്: യുക്തിയുഗ ശേഷിപ്പ്! ശേഷിപ്പുകള്‍ അശക്തമാണെങ്കില്‍ അവഗണനയിലൂടെ മറന്നുപോകാന്‍ വിടും. യുക്തിയുഗത്തെ മറവിയുടെ ചവറ്റുകൊട്ടയിലേയ്ക്ക് ചൊരിയാനുള്ള സ്വായത്ത സംവിധാന...

verticals

  (മുബാറക്ക്  ആത്മതയുടെ  'വെര്‍ട്ടിക്കല്‍സ്' കാണാന്‍ പോയി. കോഴിക്കോട്ടെ മീഡിയ സെന്റററില്‍ പ്രദര്‍ശനം തുടരുന്നു. പതിമൂന്നാം തീയ്യതി വരെ.) പാലക്കാടില്‍ കാണാന്‍ 'നിറയെ' ഇല്ല. പരപ്പ് നിറഞ്ഞുകിടക്കുന്ന ചക്രവാളമാണ് പാലക്കാട്. വലിയതെല്ലാം പാലക്കാടന്‍ ദൃശ്യപശ്ചാത്തലത്തില്‍ ചെറുതായിപ്പോകും. വലിയ മലനിരകള്‍ക്ക് മുന്നില്‍ ചെറുതാണ് കണ്ണില്‍ പിടിക്കുക. ഒരര്‍ഥത്തില്‍ ചെറുപ്പമാണ് വലുപ്പം. അതുകൊണ്ടായിരിക്കാം മുബാറക്കിന്റെ ഛായാഗ്രഹണ ചിന്ത ചെറുതിന്റെ വലുപ്പത്തെ നോക്കിനില്‍ക്കുന്നത്. പാലക്കാടിന്റെ നിറത്തെ മുബാറക്കിന്റെ ക്യാമറയ്ക്ക് കാണാം. നെല്‍വയലുകളില്‍ തിരയിളക്കുന്ന വെയിലിന്റെ നിറമെന്തെന്ന് മുബാറക്ക് കുറേ ആലോചിച്ചിരിക്കണം. നീലച്ചുവരും റോഡില്‍ ട്രാഫിക് വരച്ച വെള്ള വരകളും വരകളിലേയ്ക്ക് ഇളം ചുവപ്പ് ചൊരിയാന്‍ പ്രേരിപ്പിച്ച ഭാവനാശേഷിയും റോഡിന്റെ കറുപ്പിനകത്തെ കടുംനീലയെ തിരയുന്നതും ഒരു ഫ്രെയ്മിലേയ്ക്ക് കയറി നില്‍ക്കുന്നു. ഫോട്ടോ ചിത്രമാകാന്‍ ആയുന്നതുപോലെ. കാന്‍വാസിലെ പെയ്ന്റിങ്ങായി ഫോട്ടോ അതിര്‍ത്തി കടന്നു. വെളിച്ചം കണ്ണുമിഴിക്കുന്നതിന് മുന്‍പ് മുബാറക്ക് ഛായാഗ്രഹണം ആരംഭിച്ചിരിക്കാം. പ്രകാശം ചി...

Benny's Paintings

  കോഴിക്കോട് ലളിതകലാഅക്കാദമിയില്‍ ബെന്നിയുടെ ചിത്രപ്രദര്‍ശനം നടക്കുന്നു. താഴത്തെ നിലയില്‍. ഓരോ ചിത്രങ്ങളായി രണ്ടു തവണ ചുറ്റി നടന്നു കണ്ടു. മനുഷ്യാനന്തര ലോകത്തിന്റെ കാഴ്ചകളാണ് മിക്ക ചിത്രങ്ങളിലും. കരയും കടലും ആകാശവും ജന്തുജാലങ്ങളും പ്രപഞ്ചകാലത്തിന്റെ സമകാലികതയില്‍. ഒരു ചിത്രത്തില്‍ ഒരു മരം മാത്രം ബാക്കി. നോഹയുടെ പെട്ടകം പോലെ. അവശേഷിക്കുന്ന സര്‍വ്വ ജന്തുജാലങ്ങളും ആ മരത്തിന്റെ ചില്ലകളില്‍ കയറി പറ്റിയിരിക്കുന്നു. കനം തൂങ്ങുന്ന ചില്ലകള്‍. ഒരാള്‍ മരത്തിന് കീഴെ ഒരു പിടി മണ്ണുവാരിയിടുന്നു. മറ്റൊരാള്‍ ഒരു കുമ്പിള്‍ വെള്ളം. വറ്റിയ സമുദ്രത്തിലെ പാറകളില്‍ പൂപ്പലിന്റെ മനോഹരമായ മുദ്രകള്‍. മത്സ്യങ്ങള്‍ കരയില്‍ നങ്കുരമിട്ടതുപോലെ. കണ്ണുകളെ ചിത്രപ്രതലത്തിന്റെ കേന്ദ്രത്തിലേയ്ക്ക് വലിച്ചുകൊണ്ടുപോകുന്നില്ല. നടുവോ അരികോ ഇല്ല. ആദിമധ്യാന്തമില്ല. എവിടേയ്ക്കും നോക്കാവുന്ന കാഴ്ചയാണ് ഓരോ ചിത്രങ്ങളും. വയലിന്റെ ലാന്‍സ്‌കെയ്പ്പിലേയ്ക്ക് പുറത്തുനിന്ന് പറക്കാനൊരുങ്ങുന്ന കൂറ്റന്‍ പൂമ്പാറ്റ. നെയ്തുകാരനുണ്ട്. വെറുതെയിരിക്കുന്നു. പണിയില്ല. നൂലുണ്ട അഴിച്ചിട്ടില്ല. നൂലുണ്ട സ്വയം ഒരു കാഴ്ചയാണ്. മറ്റു രൂപങ്ങളുമായി വലുപ്പച...